കായംകുളം : കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിൽ സാധാനം വാങ്ങാൻ എത്തിയ സ്ത്രീയുടെ മുന്നര പവൻ വരുന്ന സ്വർണ മാല പൊട്ടിച്ച കേസിൽ മോഷ്ടാവിന്റെ പെൺ സുഹൃത്തായ മൂന്നാം പ്രതിയും അറസ്റ്റിൽ . മണ്ണഞ്ചേരി തെക്കേവിളയിൽ അമ്പനാകുളങ്ങര വീട്ടിൽ നിന്നും ആലപ്പുഴ കളർകോട് റിലയൻസ് മാളിന് പടിഞ്ഞാറ് വശം ഗുരുപുരം ഭാഗത്ത് അമ്പല പറമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജാസ്മിനാണ് (46) പിടിയിലായത് .
കഴിഞ്ഞ മെയിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തി മാല കവർന്ന ഒന്നാം പ്രതി കോട്ടയം തൃക്കൊടിത്താനം സ്വദേശി പാപ്പൻ ( തോമസ് കുര്യാക്കോസ് ), രണ്ടാം പ്രതി കൊല്ലം ശൂരനാട് തെക്ക് വില്ലേജിൽ ഇരവിച്ചിറ പടിഞ്ഞാറ് പ്ലാവിളയിൽ വീട്ടിൽ വിഷ്ണു ചന്ദ്രൻ (29) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിയായ വിഷ്ണു ചന്ദ്രനെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണ്ണ മാല ഒന്നാം പ്രതിയായ തോമസ് കുര്യാക്കോസിന്റെ പെൺ സുഹൃത്തായ ആലപ്പുഴയിലുള്ള ജാസ്മിനെ ഏൽപ്പിച്ചതായി മൊഴി നൽകിയത്.
ഇത് ആലപ്പുഴയിലുള്ള ജ്വല്ലറിയിൽ വിറ്റതായി ജാസ്മിൻ സമ്മതിച്ചു. ജില്ല പോലീസ് മേധാവി ജെ. ജയ്ദേവിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ , ജൂനിയർ എസ്.ഐ. ഷാഹിന പോലീസുകാരായ ദീപക്, അനീഷ്, ഷാജഹാൻ, വിഷ്ണു, ശ്രീനാഥ്, ജയലക്ഷ്മി, അനൂപി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.