കായംകുളം: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൃഷ്ണപുരം തെക്ക് കൊച്ചുമുറി സുനിൽ ഭവനത്തിൽ സുചിത്ര (19 ) മരിച്ച സംഭവത്തിൽ ഭർത്താവ് വിഷ്ണുവിെൻറ മാതാപിതാക്കളായ വള്ളികുന്നം കടുവിനാൽ ലക്ഷിഭവനത്തിൽ ഉത്തമൻ (52), സുലോചന (47) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 22നാണ് സുചിത്രയെ ഭർതൃവീട്ടിെല കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പായിരുന്നു വിവാഹം. സൈനികനായ വിഷ്ണു ജോലിസ്ഥലത്തേക്ക് മടങ്ങിയ ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാപിതാക്കൾ പീഡിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇരുവരുടെയും മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാട്ടി സുചിത്രയുടെ മാതാപിതാക്കളായ സുനിലും സുനിതയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വീട്ടിലെത്തിയ വനിത കമീഷന് മുന്നിലും ഇവർ പരാതി ആവർത്തിച്ചിരുന്നു. ഡിവൈ.എസ്.പി ആർ. ജോസിെൻറ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് സ്ത്രീധനപീഡനം നടന്നതായി കണ്ടെത്തിയത്.
വിഷ്ണു മേയിൽ ജോലിസ്ഥലമായ ഝാർഖണ്ഡിലേക്ക് മടങ്ങിയിരുന്നു. സംഭവം നടക്കുേമ്പാൾ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.