കരുതലിന്‍റെ നേർക്കാഴ്ച; തെരുവ് നായകളെ അന്നമൂട്ടി പ്രസന്നൻ

ചെങ്ങന്നൂർ: തെരുവിൽ കഴിയുന്ന നായകളെ അന്നമൂട്ടി സംരക്ഷിക്കുന്നതിൽ ആത്മസംതൃപ്തി കണ്ടെത്തുന്ന ഒരു വ്യാപാരി മാന്നാറിലുണ്ട്. മിണ്ടാപ്രാണികളായ നായകൾ, പൂച്ചകൾ, പറവകൾ എന്നിവ വിശക്കുമ്പോൾ ദിവസവും മൂന്നു നേരവും ഓടിയെത്തുന്നത് മാവേലിക്കര തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ കുറ്റിയിൽ മുക്കിലെ രേഷ്മ ഫാൻസി സെന്‍റർ ഉടമ കുരട്ടിശ്ശേരി പെരുവുംകുളത്ത്വീട്ടിൽ പ്രസന്നന്‍റെ (60) അടുത്തേക്കാണ്.

വർഷങ്ങളായി കടയുടെ മുന്നിൽ തുടർന്നു വരുന്ന ഈ പ്രവൃത്തിക്ക് ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. സമയമാകുമ്പോൾ തെരുവ് നായ്ക്കൾ കൃത്യമായി കടയുടെ മുന്നിലെത്തും. പതിനഞ്ചോളം നായകളെത്താറുണ്ട്. ചില സയങ്ങളിൽ പ്രാവുകളും പൂച്ചകളും അതിഥികളായി വരും. ഇവർക്ക് ഭക്ഷണം നൽകിയതിനുശേഷം മാത്രമേ പ്രസന്നൻ കഴിക്കാറുള്ളു. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആർക്കും ശല്യമാകാതെ നായകൾ മാറികടക്കും.

കട തുറക്കാൻ അൽപം വൈകിയാൽ നായകൾ കൂട്ടമായി കടത്തിണ്ണയിൽ കാത്തിരിക്കും. രാത്രിയിൽ കടക്ക് കാവലായും ഇവരുണ്ടാകും. ലോക്ഡൗൺ സമയത്ത് കട മാസങ്ങളോളം അടച്ചിട്ടപ്പോഴും നായകൾക്ക് ഭക്ഷണം നൽകുന്നതിൽ പ്രസന്നൻ മുടക്കം വരുത്തിയിട്ടില്ല.

Tags:    
News Summary - Prasannan feeds the stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.