ചരിത്രത്തിൽ ഇടംനേടിയ ഇരമത്തൂർ വല്യത്ത് പഠിപ്പുര

കാർഷിക സമൃദ്ധിയിൽ ഉടലെടുത്ത 'ഇരമത്തൂർ'

ചെങ്ങന്നൂർ: ഇരവിമംഗലത്തുർ ലോപിച്ച് ഇരമത്തൂരായെന്നാണ് ഒരു കഥ. മാന്നാർ, ചെന്നിത്തല എന്നീ രണ്ടുഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഇരമത്തൂർ കാർഷികവും ആത്മീയവുമായി ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്. അപ്പർകുട്ടനാടൻ മേഖലയിലെ നെല്ലറയായ നാലുതോട്, അഞ്ചാംബ്ലോക്ക്, വേഴത്താറ്, പാടശേഖരങ്ങൾ നാടി‍െൻറ കാർഷിക സംസ്കാരത്തി‍െൻറ ഭാഗമാണ്.

ഭാരതത്തിലെ ഒഡിഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം കഴിഞ്ഞാൽ പിന്നെ പ്രശസ്തമായത് ഇരമത്തൂർ പാട്ടമ്പലം ആദിച്ചവട്ടം സൂര്യക്ഷേത്രമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ യോഗീവര്യനായ നാറാണത്തുഭ്രാന്ത‍െൻറ ആരാധനാമൂർത്തിയായ സൂര്യദേവ പ്രതിഷ്ഠയാൽ ചരിത്ര പ്രാധാന്യമർഹിക്കുന്നു. സത്യാന്വേഷിയായ സഞ്ചാരപ്രിയനായ നാറാണത്ത് ഭ്രാന്തനിവിടെ താമസിച്ച് ആരാധന നടത്തിയിരുന്നു.

നാറാണത്ത് ഭ്രാന്ത‍െൻറ വാസസ്ഥലമായിരുന്ന ഇരവിമംഗലത്താൽ ലോപിച്ച് ഇരമത്തൂരായി മാറിയെന്നാണ് സ്ഥലനാമചരിത്രം. ഇവിടെ കഴിഞ്ഞതിന്റെ തെളിവായി വല്യത്ത് കുടുംബത്തിനുകിഴക്ക് നാറാണത്തുകുളവും അതിന് സമീപത്തായി ആശ്രമവും വിശ്രമിക്കാനായി കുന്നുമുണ്ടായിരുന്നു. കുന്നും ആശ്രമവും ഇല്ലാതായി. കുളംവിസ്തൃതി കുറഞ്ഞെങ്കിലും നാലുവശവും സംരംക്ഷണഭിത്തികെട്ടി നിലനിർത്തിയിട്ടുണ്ട്.

കുളത്തിലെ മത്സ്യമായിരുന്നു ആഹാരമായി ഭക്ഷിച്ചിരുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പ്രതിഷ്ഠക്കായി ആഴാംചേരി തമ്പുരാ‍െൻറ നിർദേശാനുസരണം കൂട്ടിക്കൊണ്ടുപോയശേഷം നാറാണത്ത് ഭ്രാന്തൻ ഇവിടേക്ക് തിരികെയെത്തിയില്ലെന്നാണ് പറയുന്നത്. ഇരമത്തൂരി‍െൻറ വടക്കേ അറ്റത്തെ മഹാദേവർ കടവ്, തെക്ക് തൃപ്പെരുംന്തുറ എന്നിവ പ്രമുഖവ്യാപാര തുറമുഖങ്ങളായിരുന്നു.

ഇവിടെ വ്യാപാരത്തിനായെത്തിയ വൈദേശികർ ഇന്നാട്ടിലെ സമ്പൽ സമൃദ്ധികണ്ട് കൈയടക്കാനായി നടത്തിയ ആക്രമണത്തെ ഭയന്ന് ബ്രാഹ്മണരുൾപ്പെടെയുള്ള ജനങ്ങൾ കൂട്ടത്തോടെ പാലായനം ചെയ്തിരുന്നതാണ് സ്ഥലപുരാണ ചരിത്രം. വടശ്ശേരിമഠം, നമ്പീമഠം, പട്ടരുമഠം എന്നീ ഇല്ലങ്ങളുണ്ടായിരുന്നെങ്കിലും നിലവിൽ ഇവിടെ ബ്രാഹ്മണരായിട്ടാരുമില്ല. 

Tags:    
News Summary - agricultural prosperity in Iramathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.