അരൂർ: ഗ്രാമപഞ്ചായത്ത് ബജറ്റിൽ മാലിന്യ സംസ്കരണത്തിന് 50 ലക്ഷം രൂപ മാറ്റിവെച്ചു. യുവജനങ്ങളുടെ കായികശേഷി വർധിപ്പിക്കാനും അരൂരിലെ കായികരംഗത്തിന്റെ വളർച്ചക്കും സ്റ്റേഡിയം നിർമിക്കാൻ സ്ഥലം വാങ്ങാൻ അഞ്ചുകോടി രൂപ വകയിരുത്തി. 42,55,20,733 രൂപ വരവും 42,09,25,000 രൂപ ചെലവും 45,95,733 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് എം.പി. ബിജു അവതരിപ്പിച്ചത്.
ലൈഫ് ഭവന പദ്ധതിക്ക് അഞ്ചുകോടി, അരൂരിനെ ടൂറിസം മേഖലയാക്കാൻ അഞ്ചുലക്ഷം, കൃഷിവികസന പദ്ധതികൾക്ക് 40 ലക്ഷം, മത്സ്യമേഖലക്ക് 50 ലക്ഷം, പകൽവീടിന് 3.50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ആരോഗ്യ മേഖല, സാമൂഹിക സുരക്ഷ മേഖല, അതിദരിദ്രർക്കുള്ള പദ്ധതികൾ, വനിത പദ്ധതികൾ, ചെറുകിട വ്യവസായം, വിദ്യാഭ്യാസം, തോട് നവീകരണം, ഹരിതമിത്രം ആപ്, കേരള ചിക്കൻ സെന്റർ, മാനവീയം വേദിയുടെ വികസനം, വയോജനങ്ങൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്കുള്ള പദ്ധതികൾ, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പദ്ധതികൾ, സാംസ്കാരിക സംഘടന, വായനശാലകൾ തുടങ്ങി എല്ലാ മേഖലക്കും തുക വകകൊള്ളിച്ചുള്ള സമഗ്ര വികസന ക്ഷേമ ബജറ്റാണ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.