12.5 ലക്ഷത്തിൻെറ ഹാൻസ് പിടികൂടി ആലപ്പുഴ: രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ 12.5 ലക്ഷത്തിൻെറ നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടിച്ചെടുത്തു. എക്സൈസ് എൻഫോഴ്‌സ്‌മൻെറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബിജുകുമാറിന് ലഭിച്ച രഹസ്യവിവരപ്രകാരം സ്ക്വാഡ് മണ്ണഞ്ചേരി ഭാഗത്തു വ്യാഴാഴ്ച നടത്തിയ റെയ്‌ഡിൽ മണ്ണഞ്ചേരി ബ്ലാവത്തുവീട്ടിൽ സുനീർ പരീതുകുഞ്ഞ്(37) എന്നയാൾ വാടകെക്കടുത്ത കെട്ടിടത്തിൽനിന്നാണ് ഹാൻസ് പിടികൂടിയത്. ചിറയിൽ വീട്ടിൽ നൗഷാദിൻെറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിരോധിത ലഹരി വസ്തുവിൻെറ 500 കിലോ വരുന്ന 25,000 പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ആലപ്പുഴ, കലവൂർ ഭാഗത്ത് വിൽപന നടത്തി വരുകയായിരുന്നു സുനീറെന്ന് പറയുന്നു. തമ്പകച്ചുവടുള്ള ബാബു, നസീർ എന്നിവർ സുനീറിൻെറ കൂട്ടാളികളാണെന്ന് പറയുന്നു. റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ കെ. അജയൻ, പ്രിവൻറിവ് ഓഫിസർ എ. അജീബ്, സിവിൽ എക്സൈസ് ഓഫിസർമാരായ എച്ച്.എച്ച്.മുസ്തഫ, ടി.ഡി. ദീപു, എസ്. ജിനു, ജോൺസൻ ജേക്കബ്, സനൽ സിബിരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.