ആലപ്പുഴ: സിക വൈറസ് രോഗബാധിതർ വർധിക്കുന്നതിനാൽ ഈ മാസം 25ന് ജില്ലയിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലക്ടർ എ. അലക്സാണ്ടർ നിർദേശം നൽകി. സിക വൈറസിന് പുറെമ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു നിർദേശം. ഡെങ്കിപ്പനി, ചികുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. അതിനാല്‍ നിര്‍ബന്ധമായും ഡ്രൈഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍നിന്ന് മുക്തമാക്കണം. 25ന് വീടുകളിലും പൊതുഇടങ്ങളിലും 26ന് ഓഫിസുകളിലും ഡ്രൈ ഡേ ആചരിക്കും. സബ് കലക്ടർ ഡി. ധർമലശ്രീ, ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൽ. അനിതകുമാരി, നോഡൽ ഓഫിസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹയര്‍ സെക്കൻഡറി തുല്യത പരീക്ഷക്ക് ജില്ലയില്‍ 1559 പേര്‍ ആലപ്പുഴ: സാക്ഷരത മിഷൻെറ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ജില്ലയിൽനിന്ന് 1559 പേർ പരീക്ഷയെഴുതും. ഈ മാസം 26 മുതൽ 31 വരെ നടക്കുന്ന പരീക്ഷയിൽ ഒന്നാംവർഷം വിജയിച്ച പഠിതാക്കളുടെ രണ്ടാംവർഷ പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ പരീക്ഷയുമാണ് നടക്കുക. ഒന്നാം വർഷ പരീക്ഷക്ക് 762 പേരും രണ്ടാം വർഷ പരീക്ഷക്ക് 797 പേരുമാണ് രജിസ്റ്റർ ചെയ്തത്. പഠിതാക്കളിൽ 1022 പേർ സ്ത്രീകളാണ്. എസ്.സി വിഭാഗത്തിൽെപട്ട 230പേരും എസ്.ടി വിഭാഗത്തിൽെപട്ട രണ്ട് പേരുമുണ്ട്. എട്ട് ഹയർ സെക്കൻഡറി സ്കൂളുകളാണ് തുല്യത പരീക്ഷകൾക്ക് സജ്ജമാക്കിയത്. കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് കൂടുതൽ പേർ പരീക്ഷയെഴുതുക. ഇവിടെ 374 പേരുണ്ട്. 99 പേരുള്ള ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കുറവ്. ഹ്യുമാനിറ്റീസ്, േകാമേഴ്സ് ഗ്രൂപ്പുകൾ മാത്രമാണ് തുല്യത കോഴ്സിലുള്ളത്. 13,260 വാക്‌സിന്‍ സ്റ്റോക്ക് ആലപ്പുഴ: ജില്ലയില്‍ 13,260 ഡോസ് കോവിഡ് വാക്‌സിന്‍ സ്റ്റോക്കുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയിൽ ഇതുവരെ 10,79,333 ഡോസ് കോവിഡ് വാക്സിൻ നൽകി. 7,14,645 പേർ ആദ്യഡോസും 3,64,688 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.