ചെമ്മീൻ ഇടപാടിൽ 15.58 കോടിയുടെ തട്ടിപ്പ് നടത്തിയതായി തമിഴ്നാട് സ്വദേശിയുടെ പരാതി

അരൂർ: ആന്ധ്രപ്രദേശിൽനിന്ന് ചെമ്മീൻ വാങ്ങിയതിൽ 15.58 കോടിയുടെ തട്ടിപ്പ് നടത്തിയതായി തമിഴ്നാട് തിരുെനൽവേലി സ്വദേശിയുടെ പരാതി. ചന്തിരൂർ സ്വദേശി നിയാസ്, പള്ളുരുത്തി സ്വദേശി യഹിയ എന്നിവർക്കെതിരെ മീരാസാഹിബ് അബൂബക്കറാണ് അരൂർ പൊലീസിൽ പരാതി നൽകിയത്. മേയ് 11 മുതൽ ജൂലൈ 20 വരെ കാലയളവിൽ 112 ലോഡ് വനാമി ചെമ്മീനാണ് ഇരുവരും വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ആന്ധ്രയിലെ പാടങ്ങളിൽനിന്ന് മൊത്തമായി ചെമ്മീൻ വാങ്ങുന്ന ഇടപാടുകാരനാണ് അബൂബക്കർ. അരൂർ മേഖലയിലെ കമ്പനികളിൽ ചെമ്മീൻ വിതരണം ചെയ്യുന്നത് യഹിയയും നിയാസുമാണ്. തൻെറ വിശ്വസ്തരായിരുന്ന ഇരുവരും ഒടുവിൽ ചതിക്കുകയായിരുന്നെന്ന് അബൂബക്കർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.