Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 25 Sep 2020 11:58 PM GMTചെമ്മീൻ ഇടപാടിൽ 15.58 കോടിയുടെ തട്ടിപ്പ് നടത്തിയതായി തമിഴ്നാട് സ്വദേശിയുടെ പരാതി
text_fieldsbookmark_border
അരൂർ: ആന്ധ്രപ്രദേശിൽനിന്ന് ചെമ്മീൻ വാങ്ങിയതിൽ 15.58 കോടിയുടെ തട്ടിപ്പ് നടത്തിയതായി തമിഴ്നാട് തിരുെനൽവേലി സ്വദേശിയുടെ പരാതി. ചന്തിരൂർ സ്വദേശി നിയാസ്, പള്ളുരുത്തി സ്വദേശി യഹിയ എന്നിവർക്കെതിരെ മീരാസാഹിബ് അബൂബക്കറാണ് അരൂർ പൊലീസിൽ പരാതി നൽകിയത്. മേയ് 11 മുതൽ ജൂലൈ 20 വരെ കാലയളവിൽ 112 ലോഡ് വനാമി ചെമ്മീനാണ് ഇരുവരും വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ആന്ധ്രയിലെ പാടങ്ങളിൽനിന്ന് മൊത്തമായി ചെമ്മീൻ വാങ്ങുന്ന ഇടപാടുകാരനാണ് അബൂബക്കർ. അരൂർ മേഖലയിലെ കമ്പനികളിൽ ചെമ്മീൻ വിതരണം ചെയ്യുന്നത് യഹിയയും നിയാസുമാണ്. തൻെറ വിശ്വസ്തരായിരുന്ന ഇരുവരും ഒടുവിൽ ചതിക്കുകയായിരുന്നെന്ന് അബൂബക്കർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story