-ആഘോഷം ഒഴിവാക്കി വിശ്വാസികൾ ആലപ്പുഴ: ഇബ്രാഹീം നബിയുടെ ത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കും. കോവിഡിൻെറ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കിയാണ് മുസ്ലിം സമൂഹം ഇക്കുറി പെരുന്നാളിനെ വരേവൽക്കുന്നത്. പള്ളികളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് 40പേര്‍ക്ക് മാത്രമാണ് പ്രവേശനം. അതിനാൽ അധികപേരും വീടുകളില്‍ ഈദ് നമസ്കാരം നിർവഹിക്കാനുള്ള തയാറെടുപ്പിലാണ്. ഈദുല്‍ ഫിത്വറില്‍നിന്ന് വ്യത്യസ്തമായി കുറച്ചുപേർക്ക് പള്ളിയിൽ പ്രാർഥന നടത്താൻ അവസരം കിട്ടിയതിൻെറ സന്തോഷവുമുണ്ട്. ആലപ്പുഴ മർകസ് മസ്ജിദ്, യാസീൻ മസ്ജിദ്, ആലി മുഹമ്മദ് മസ്ജിദ്, ദറസ് ജുമാമസ്ജിദ്, പുത്തൻപള്ളി ജുമാമസ്ജിദ്, വട്ടപ്പള്ളി ജാഫർ ജുമാമസ്ജിദ്, പടിഞ്ഞാേറ ശാഫി ജമാഅത്ത്, കിഴക്കേ ജമാഅത്ത് മസ്താൻപള്ളി, ചുങ്കം ചിറക്കോട് മസ്ജിദ്, പള്ളാത്തുരുത്തി മുസ്ലിം ജമാഅത്ത്, തെക്കേ മഹല്ല് മുസ്ലിം ജമാഅത്ത്, വടക്കേ മഹല്ല് ജുമാമസ്ജിദ്, ചാത്തനാട് ജുമാമസ്ജിദ്, വഴിച്ചേരി സെൻട്രൽ ജുമാമസ്ജിദ്, വലിയമരം ഇർഷാദുൽ മുസ്ലിം ജുമാമസ്ജിദ്, വലിയകുളം മുസ്ലിം ജമാഅത്ത്, കലക്ടറേറ്റ് സലഫി മസ്ജിദ് എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പെരുന്നാൾ നമസ്കാരം നടക്കും. പള്ളികളിൽ അകലംപാലിച്ച് നമസ്കാരത്തിന് ക്രമീകരണം ഏർെപ്പടുത്തി. ഹസ്തദാനം, ആലിംഗനം ഒഴിവാക്കുന്നതിനൊപ്പം സ്നേഹം പങ്കുവെക്കലും സൗഹൃദം പുതക്കലും അകലം പാലിച്ച് വേണമെന്നും നിർദേശമുണ്ട്. അതിനിടെ, മൂന്നുദിവസം കിട്ടിയ ഇളവിൽ പുതുവസ്ത്രവും സാധനസാമഗ്രികളും വാങ്ങി പെരുന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പുകൾ വീടുകളിലും പൂർത്തിയായി. പെരുന്നാൾ നമസ്കാരാനന്തരം വിവിധ സന്നദ്ധസംഘടനകളുടെയും മഹല്ലുകളുടെയും നേതൃത്വത്തില്‍ ബലിയറുത്ത് മാംസവിതരണവും നടക്കും. ഇതിനൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആഘോഷത്തിൻെറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എസ്.വൈ.എസ് സാന്ത്വനത്തിൻെറ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം, കോവിഡ് സാമഗ്രി വിതരണം, ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവ നടത്തും. ഹാശിമിയ്യ സ്നേഹതീരത്തിൻെറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മഖാം മസ്ജിദ് നഗറിൽ ഈദ്മീറ്റ് നടത്തും. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പി.കെ. ബാദ്ഷ സഖാഫി അധ്യക്ഷത വഹിക്കും. ജീവകാരുണ്യപ്രവർത്തകരെയും മുതിർന്ന പത്രപ്രവർത്തകരെയും എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവർ ചേർന്ന് ആദരിക്കും. സക്കറിയ ബസാറിലെ ഓട്ടോതൊഴിലാളികൾക്കുള്ള സാമ്പത്തികസഹായവിതരണം എ.എം. ആരിഫ് എം.പി നിർവഹിക്കും. കെ.എൻ. ജാഫർ സാദിഖ് സിദ്ദീഖ് ഈദ്സന്ദേശം നൽകും. എം.എ. അബ്ദുൽ റഷീദ് മദനി പ്രാർഥന നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.