അമ്പലപ്പുഴ: പുന്നപ്രയില്‍ . ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം. ദേശീയപാതയോരത്ത് പുന്നപ്ര അറവുകാട് ക്ഷേത്രത്തിനു സമീപം ഹാഫിയത്ത് വയര്‍ഫ്രീ കമ്യൂണിക്കേഷനിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയ ഉടമ ഷട്ടറിൻെറ ഒരുഭാഗം പൊളിഞ്ഞത് കണ്ടു. മോഷ്ടാവ് മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ച 2.45ഓടെ പുന്നപ്ര നിർമല ആശുപത്രിക്ക് മുന്നില്‍ ദേശീയപാതയോരത്ത് ബൈക്ക് പാര്‍ക്ക് ചെയ്തശേഷം ഒരു യുവാവ് വടക്ക് ഭാഗത്തേക്ക് നടക്കുന്നതായി സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് പുന്നപ്ര പൊലീസിൻെറ പരിശോധനയില്‍ കണ്ടെത്തി. കൂടാതെ ഇതേ ആള്‍ മോഷണം നടത്തിയശേഷം പുറത്തിറങ്ങുന്നതായി കടയിലെ കാമറയിലും വ്യക്തമായിട്ടുണ്ട്. മോഷണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഇരുമ്പ് കമ്പിയും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.