ആദ്യസിനിമ വിജയ് നായകനായ 'മാസ്റ്റർ' ആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിയറ്ററുകൾ ബുധനാഴ്ച തുറക്കും. സിനിമാക്കാരുടെ സ്വന്തം നാടായ ജില്ലയിൽ തിയറ്ററുകൾ തുറക്കുന്നത് സന്തോഷത്തിൻെറ വെള്ളിത്തിരയിലേക്കാണ്. കോവിഡ് വ്യാപനത്തിൽ മാർച്ച് 10നാണ് തിയറ്ററുകൾ പൂട്ടിയത്. പൃഥിരാജും ബിജുമേനോനും പ്രധാനകഥാപാത്രമായെത്തിയ 'അയ്യപ്പനും കോശിയും' ടൊവിനോ നായകനായ ഫോറൻസിക്കുമാണ് അവസാനമായി തിയറ്ററിൽ ഓടിയ ചിത്രങ്ങൾ. സർക്കാറിൻെറ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ തിയറ്ററുകൾ തുറക്കുന്നതിന് മുന്നോടിയായി ജീവനക്കാർ അവസാനവട്ട ക്രമീകരണം പൂർത്തിയായതായി മാനേജർ കണ്ണസ്വാമി 'മാധ്യമ' ത്തോട് പറഞ്ഞു. ആദ്യദിനത്തിൽ വിജയ് നായകനായ തമിഴ് സിനിമ മാസ്റ്റാണ് പ്രദർശനത്തിനെത്തുന്നത്. സാമൂഹിക അകലം പാലിച്ച് ക്യൂ അടക്കമുള്ള സംവിധാനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കോവിഡ് അടച്ചുപൂട്ടലിന് പിന്നാലെ ടിക്കറ്റ് നിരക്കിലും നേരിയ കുറവുണ്ട്. 125 രൂപയുടെ ടിക്കറ്റിന് 113 രൂപയാണ് ഈടാക്കുന്നത്. ഓൺലൈൻ വഴിയും അല്ലാതെയും എത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവയുണ്ട്. പേര്, മൊബൈൽഫോൺ എന്നിവ രേഖപ്പെടുത്തും. അതിനുശേഷം തെർമൽ സ്കാനറിന് വിധേയമാക്കി സാനിറ്റൈസർ പുരട്ടിയശേഷമാണ് പ്രേക്ഷകരെ കടത്തിവിടുക. രണ്ട് തിയറ്ററുകളിലായി ആകെ 610 സീറ്റുകളാണുള്ളത്. എന്നാൽ, കോവിഡ് മാനദണ്ഡമനുസരിച്ച് 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം. ഇതനുസരിച്ച് 305പേർക്ക് ഒരേസമയം സിനിമകാണാനാകും. ഒരുസീറ്റ് ഇടവിട്ടാണ് ഇരിപ്പിടം ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഓരോ പ്രദർശനത്തിനുശേഷം അണുമുക്തമാക്കും. ചൊവ്വാഴ്ച തിയറ്ററുകളിൽ ട്രയൽറൺ നടത്തി. തിയറ്ററുകൾ സജീവമാകുന്നതോടെ േപ്രക്ഷകരും തിയറ്റർ ഉടമകളും സിനിമ പ്രവർത്തകരും വലിയ പ്രതീക്ഷയിലാണ്. ചിത്രം: BT1 -ഇനി വെള്ളിത്തിര... കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി 10 മാസമായി അടഞ്ഞുകിടന്ന സിനിമ തിയറ്ററുകൾ തുറക്കുന്നതിൻെറ ഭാഗമായി ആലപ്പുഴ കൈരളി തിയറ്ററിൽ അവസാനവട്ട തയാറെടുപ്പുകളുടെ ഭാഗമായി പ്രോജക്ടറിൽ സിനിമയുടെ ട്രെയ്ലർ പ്രദർശിപ്പിച്ചപ്പോൾ -ബിമൽ തമ്പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.