തുറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗ്രാമപ്രദേശങ്ങളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 80 ശതമാനത്തിലധികം വോട്ടിങ്ങാണ് തീരദേശമേഖലയിൽ രേഖപ്പെടുത്തിയത്. ചില ബൂത്തുകളിൽ രാഷ്ട്രീയപാർട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും പൊലീസിൻെറ സമയോചിത ഇടപെടൽ മൂലം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. കടക്കരപ്പള്ളി പഞ്ചായത്തിലെ ഒരുബൂത്തിൽ കോവിഡ് ക്വാറൻറീനിൽ ഇരുന്ന ഒരുവ്യക്തി പോളിങ് ഏജൻറ് ആയതിൻെറ പേരിൽ വാക്തർക്കം ഉണ്ടായെങ്കിലും പൊലീസും ആരോഗ്യപ്രവർത്തകരും എത്തി പ്രശ്നം പരിഹരിച്ച് ഒരുമണിക്കൂറോളം നിർത്തിെവച്ചിരുന്ന വോട്ടിങ് പുനരാരംഭിച്ചു. വൈകീട്ട് ആറോടെ വോട്ടിങ് പൂർത്തീകരിച്ച് എേട്ടാടുകൂടി തുറവൂർ ടി.ഡി സ്കൂളിലെ സ്ട്രോങ് റൂമിലേക്ക് വോട്ടുയന്ത്രങ്ങൾ മാറ്റി. പോളിങ് സമയം അവസാനിച്ചശേഷവും വോട്ടർമാരുടെ നീണ്ട നിര ആറാട്ടുപുഴ: പോളിങ് സമയം അവസാനിച്ചശേഷവും വോട്ടർമാരുടെ വലിയ തിരക്കായിരുന്നു. പഞ്ചായത്ത് ഏഴാം വാർഡിലെ തറയിൽകടവ് വ്യാസ അരയ കരയോഗം ഓഫിസിലെ ബൂത്തിൽ ആറുമണിക്ക് ശേഷം ഇരുനൂറോളം പേരാണ് വോട്ടുചെയ്യാൻ ഉണ്ടായിരുന്നത്. 1350 വോട്ടർമാരുള്ള ഈ വാർഡിൽ ഒരു ബൂത്ത് മാത്രം ഉണ്ടായതാണ് വൈകാൻ പ്രധാന കാരണം. കൂടാതെ കയറാനും ഇറങ്ങാനും ഒരുവാതിൽ മാത്രമുള്ളതും അസൗകര്യങ്ങൾ സൃഷ്ടിച്ചു. പോളിങ് വൈകിയത് ഈ വാർഡുകളിൽ ബഹളത്തിന് ഇടയാക്കി. കൈക്കുഞ്ഞുങ്ങളുമായിപോലും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടിവന്നു. കൂടുതൽ പൊലീസുകാർ എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. 10, ഏഴ് വാർഡുകളിലും സമാന അവസ്ഥയായിരുന്നു. വനിതസ്ഥാനാർഥിയെ അധിക്ഷേപിച്ചു മാന്നാർ: പാവുക്കര രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി സിന്ധു പ്രശോഭിനെ സി.പിഎം പ്രവർത്തകൻ അസഭ്യം പറയുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.