മാന്നാറിൽ യു.ഡി.എഫിൻെറ പേരിൽ രണ്ട് സ്ഥാനാർഥികൾ മാന്നാർ: മാവേലിക്കര ബ്ലോക് പഞ്ചായത്തിലെ മാന്നാർ ഡിവിഷനിൽ യു.ഡി.എഫിന് രണ്ട് സ്ഥാനാർഥികൾ. കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിൻെറ അൻസിൽ അസീസ് ജനവിധി തേടുേമ്പാൾ കേരള കോൺഗ്രസ് േജാസഫ് വിഭാഗം സ്ഥാനാർഥിയായി ചാക്കോ കയ്യത്രയും രംഗത്തുണ്ട്. ഡി.സി.സി അംഗീകരിച്ച സ്ഥാനാർഥിയായാണ് അൻസിൽ രംഗത്ത് വരുന്നത്. എന്നാൽ, പി.ജെ. ജോസഫ് പിന്തുണച്ച തൻെറ സ്ഥാനാർഥിത്വം യു.ഡി.എഫ് ജില്ല നേതൃത്വ തീരുമാനമനുസരിച്ചാണെന്ന് ചാക്കോയും അവകാശപ്പെടുന്നു. ഇടത് കോട്ടയായ ഇവിടെ 2010 ൽ യു.ഡി.എഫിന് സാധ്യത തെളിഞ്ഞതാണ്. അന്ന് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി മുൻ ചെയർമാനും കേരള കോൺഗ്രസ് മാണി ജില്ല വൈസ് പ്രസിഡൻറുമായിരുന്ന ചാക്കോ കയ്യത്ര മത്സരിച്ചപ്പോൾ കോൺഗ്രസ് വിമതൻെറ സാന്നിധ്യംകൊണ്ട് സീറ്റ് കളഞ്ഞ് കുളിച്ചു. മുന്നണിത്തർക്കം യു.ഡി.എഫിന് കനത്ത ഭീഷണിയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ശക്തമല്ലാത്തതിനാൽ ചാക്കോയുടെ പ്രചാരണം ഏതാണ്ട് ഒറ്റക്കാണ്. യു.ഡി.എഫ് അൻസിലിനോടൊപ്പമുണ്ട്. അതേസമയം പ്രവാസി മലയാളി കൂടിയായ മുൻ കെ.എസ്.യു നേതാവ് അയൂബ് ഖാൻ മാന്നാർ മത്സരിക്കുന്നത് കോൺഗ്രസിനെയാണ് പ്രതികൂലമായി ബാധിക്കുക. ആദ്യകാല കമ്യൂണിസ്റ്റ് കുടുംബത്തിലെ പിൻമുറക്കാരനായ അനിൽ എസ് അമ്പിളിയാണ് സി.പി.എം സ്ഥാനാർഥി. ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി മാന്നാർ സുരേഷ് ആണ് ബി.ജെ.പി സ്ഥാനാർഥി. ഹാസ്യപരിപാടികളുടെ സ്ക്രിപ്റ്റ് റൈറ്റർ എബ്രഹാം തച്ചേരിൽ മൊബൈൽ ഫോൺ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. പടം AP50അൻസിൽ അസീസ് AP51ചാക്കോ കയ്യത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.