വിദ്യാർഥി രാഷ്ട്രീയത്തിൻെറ വീര്യവുമായി ഗോപിക ap 112 ആലപ്പുഴ: വിദ്യാർഥി രാഷ്ട്രീയത്തിൻെറ പോരാട്ട വീര്യവുമായാണ് ആശ്രമം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഗോപിക വിജയ പ്രസാദ് കന്നിയങ്കത്തിനിറങ്ങുന്നത്. ചെറുപ്പം മുതൽ പൊതുരംഗത്ത് സജീവമായ ഗോപിക വാർഡിലെ ത്രിവേണി വായനശാലയിലെ ലൈബ്രേറിയൻ സ്ഥാനം രാജിവെച്ചാണ് മത്സരത്തിനിറങ്ങുന്നത്. നഗരത്തിലെ പാരലൽ കോളജിൽ എം.എ ഹിസ്റ്ററി വിദ്യാർഥിയായ ഈ 22കാരി കേരള സർവകലാശാല മുൻ വൈസ് ചെയർപേഴ്സണാണ്. എസ്.ഡി കോളജിൽ ഡിഗ്രി പഠനകാലത്ത് ലേഡിറെപ്, യു.യു.സി എന്നീ സ്ഥാനങ്ങളും വഹിച്ചു. എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ടൗൺ യൂനിറ്റ് സെക്രട്ടറി, പു.ക.സ ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ആശ്രമം വാർഡിലെ തയ്യിൽചെമ്മുകത്ത് വീട്ടിൽ വിജയപ്രസാദിൻെറയും ജ്യോതിയുടെയും മകൾ. സഹോദരൻ: ഉണ്ണികൃഷ്ണൻ. അമ്മയുെട വഴിയേ ശ്വേതയും ap 111 ആലപ്പുഴ: 20 വർഷം മുമ്പ് തിരുമല വാർഡിലെ ആദ്യ കൗൺസിലറായ അമ്മ മിനി ഷാജി കുമാറിൻെറ പാത പിന്തുടർന്നാണ് മകൾ ശ്വേതയും അതേ വാർഡിലൂടെ തെരെഞ്ഞടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. എം.ബി.എ കഴിഞ്ഞ ശേഷം മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനിടെയാണ് പാർട്ടി നിർദേശം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയായി ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാലസംഘം സ്റ്റേറ്റ് കമ്മിറ്റി അംഗം, എസ്.എഫ്.െഎ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗമാണ് ഈ 25കാരി. ഡി.വൈ.എഫ്.െഎ മേഖല സെക്രട്ടറി സനീഷ് സത്യനാണ് ഭർത്താവ്. പിതാവ് ഷാജി കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.