കായംകുളം: കാർ വർക്ക്‌ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഉൾെപ്പടെയുള്ളവർ അറസ്റ്റിൽ. യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസുകളിലടക്കം പ്രതിയായ കായംകുളം മത്സ്യ മാർക്കറ്റിന് സമീപം പുത്തൻകണ്ടത്തിൽ പാരഡൈസിൽ അജ്മൽ (പുട്ട് അജ്മൽ 21), ചിറക്കടവം മൂപ്പള്ളിൽ അമൽ കൃഷ്ണൻ (20), ചേരാവള്ളി അവളാട്ട്കിഴക്കതിൽ അശ്വിൻ കൃഷ്ണൻ (ഉണ്ണി-22) എന്നിവരാണ് പിടിയിലായത്. കൃഷ്ണപുരം ശ്രീരാജ് ഭവനത്തിൽ രാമചന്ദ്രൻപിള്ളയെ (65) കമ്പിവടിക്ക് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ 17 ന് രാത്രി 11.30 ഒാടെ കൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ വർക്ഷോപ്പിലായിരുന്നു സംഭവം. വർക്ഷോപ്പിൽ നൽകിയിരുന്ന കാറിൻെറ താക്കോൽ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. അജ്മലിനെതിരെ ഗുണ്ടാആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് സി.െഎ മുഹമ്മദ് ഷാഫി അറിയിച്ചു. എസ്.െഎമാരായ ഷൈജു, ജിതിൻകുമാർ, അജ്മൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസ് ഒാഫിസർമാരായ ലിമു, ബിനുമോൻ, കണ്ണൻ, ബാലരാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. APL ajmal.jpg APL amal.jpg APL ashwin.jpg എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പട്ടികയായി അരൂർ: കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ അന്തിമ പട്ടികയായി.(സ്ഥാനാർഥിയുടെ പേര്, മത്സരിക്കുന്ന വാർഡ് ക്രമത്തിൽ) രുക്മിണി ബോബൻ-1, ശ്രീകല-2, റാണി ജോഷി-3, ആർ. അശോകൻ-4, സുമേഷ്-5, സിന്ധു ഓമനക്കുട്ടൻ-6, സി.ടി. വിനോദ്-7, സുജാത ധരണീധരൻ-8, ബെൻസി രാഘവൻ-9, റെജീന സെൽവി-10, വി. രാധാകൃഷ്ണൻ-11, ഷീല ഉദയൻ-12, ജയിംസ് ആലത്തറ-13, കവിത ഷാജി-14, എസ്. വേണുഗോപാൽ-15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.