തെരഞ്ഞെടുപ്പ് എത്തിയതോടെ വികസന പദ്ധതികൾ പാതിവഴിയിൽ

അരൂർ: ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങളുടെ പദ്ധതികൾ തെരഞ്ഞെടുപ്പ് എത്തിയതോടെ പാതിവഴിയിൽ നിലച്ചു. ചില വാർഡുകളിൽ റോഡുകളുടെ നിർമാണത്തിന് പദ്ധതി തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ, നിർമാണം ആരംഭിക്കാൻ പോലും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രാബല്യത്തിൽ വരുംമുമ്പുതന്നെ പല പദ്ധതികളും തിരക്കുപിടിച്ച് പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. പക്ഷെ കുറെ പദ്ധതികൾ തുടങ്ങിയിട്ടില്ല. മഴ മാറിയ അവസ്ഥയാണെങ്കിലും ഇനിയും മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് പണികൾക്ക് തടസ്സമായി. കരാറുകാരെ പണികൾ ഏറ്റെടുക്കാൻ ലഭിക്കാതെ വന്നതും തടസ്സമുണ്ടാക്കി. കോവിഡ് ഭീഷണിയും രോഗപ്രതിരോധ പ്രവർത്തനങ്ങളും നിർമാണ പ്രവർത്തനങ്ങൾക്ക് വിഘാതമായി. അതേസമയം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പുതന്നെ നിരവധി കെട്ടിടങ്ങളുടെയും റോഡിൻെറയും മറ്റും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ അധികൃതർക്ക് കഴിയാതെ പോയിട്ടുണ്ട്. പുനർനിർമാണത്തിന് തുക അനുവദിക്കപ്പെട്ടിട്ടും സഞ്ചാരയോഗ്യമല്ലാത്ത റോഡ് ചൂണ്ടിക്കാട്ടി വോട്ടർമാർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുന്നവരോട് പ്രതിഷേധിക്കുന്നത് പലേടത്തും തലവേദനയുണ്ടാക്കുന്നു. പഞ്ചായത്ത് ഓഫിസിനുസമീപം ഏരിയ കുളത്തിനടുത്ത് പാർക്കും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്തെങ്കിലും നിർമാണപ്രവർത്തനങ്ങൾക്ക് ആരംഭംകുറിക്കാനേ കഴിഞ്ഞിട്ടുള്ളൂ. പടം AP50 Aroor Nirmanam അരൂർ ഏരിയകുളത്തിനടുത്ത് ലക്ഷങ്ങളുടെ നിർമാണപ്രവർത്തനം നിലച്ച സ്ഥിതിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.