ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിൽ നിർമാണം പൂർത്തീകരിച്ച നാല് റോഡുകൾ മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. മൂന്ന് കോടി രൂപ ചെലവിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച മാവേലിക്കര മണ്ഡലത്തിലെ കോട്ടപ്പുഴയ്ക്കൽ-തഴവ റോഡ്, 12 കോടി ചെലവിൽ നിർമിച്ച കായംകുളം -പത്തനാപുരം റോഡ്, നാലുകോടി ചെലവിൽ നിർമാണം പൂർത്തീകരിച്ച തോന്നല്ലൂർ -ആദിക്കാട്ടുകുളങ്ങര റോഡ്, അഞ്ച് കോടി ചെലവിൽ നിർമിച്ച മാവേലിക്കര-കൃഷ്ണപുരം റോഡ് എന്നീ റോഡുകളാണ് നാടിന് സമർപ്പിച്ചത്. കായംകുളം മണ്ഡലത്തിലെ പത്തിയൂർ പഞ്ചായത്തിൽ പുനർനിർമിക്കുന്ന രാമപുരം എച്ച്.എസ്, ഏവൂർ സൗത്ത്, പത്തിയൂർക്കാല റോഡ് നിർമാണോദ്ഘാടനവും മന്ത്രി നിർമാണോദ്ഘാടനവും നിർവഹിച്ചു. ആർ. രാജേഷ് എം.എൽ.എ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയർ ബി. വിനു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.