തൊഴിലുറപ്പിനിടെ ഗ്രാമപഞ്ചായത്ത് അംഗത്തെയും തൊഴിലാളികളെയും മർദ്ദിച്ചു

ആറാട്ടുപുഴ: തൊഴിലുറപ്പിനിടയിൽ ഗ്രാമപഞ്ചായത്ത് അംഗത്തെയും തൊഴിലാളികളെയും മർദിച്ചതായി പരാതി. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം എസ് ശ്യാം കുമാറിനും നാലു സ്ത്രീകൾക്കുമാണ് മർദനമേറ്റത്. രാമൻചേരി ചിറക്കൽ ക്ഷേത്രത്തിന് സമീപം ശ്യാം കുമാറും സംഘവും കലുങ്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സമീപവാസികളെ ഏതാനും പേർ ജോലി തടസ്സപ്പെടുത്തുകയും ഗ്രാമപഞ്ചായത്ത് അംഗത്തെയും സ്ത്രീകളെയും അസഭ്യം പറയുകയും മർദിക്കുകയായിരുന്നു. ഇവരുടെ വീടിൻെറ ഭാഗത്തേക്ക് പിച്ചിങ് കെട്ടി നൽകണം എന്നാവശ്യപ്പെട്ട് ദിവസങ്ങളായി ഇവിടെ പ്രശ്നം നിലനിൽക്കുകയായിരുന്നു. ഇത് ചെയ്യാതിരുന്നതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് ശ്യാംകുമാർ പറഞ്ഞു. തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകി. ----------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.