അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിൽനിന്ന് 50,000 രൂപ കവർന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിന് എതിർവശത്തെ കെ.എം വെജിറ്റബിൾസിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. ശനിയാഴ്‌ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പിന്നിലെ ജനൽ പൊളിച്ചനിലയിൽ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. പുലർച്ച ഒന്നിന് മോഷണം നടന്നതെന്ന് കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് തെളിഞ്ഞു. ചാക്കുമായെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്നും കണ്ടെത്തി. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. രാത്രികാല പൊലീസ് പരിശോധന ശക്തമാക്കാത്തതാണ് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം വ്യാപകമാകാൻ കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അമ്പലപ്പുഴ ടൗൺ യൂനിറ്റ് സെക്രട്ടറി മുജീബ് റഹ്മാൻ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പണവും മൊബൈൽ ഫോണും കവർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മുബീന മൻസിലിൽ അബ്ദുൽ സലാമിൻെറ ഭാര്യ ലൈലയുടെ 3000 രൂപയും സഹോദരി ആരിഫയുടെ മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ആരിഫക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു ലൈല. വസ്ത്രങ്ങൾ കരുതിയിരുന്ന ബാഗിൽനിന്ന് പണവും ഫോണും കവർന്നശേഷം ബാഗ് ഉപേക്ഷിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഉടമകൾ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.