കായംകുളം: ഗവ. ഐ.ടി.ഐ, മുനിസിപ്പൽ സ്റ്റേഡിയം എന്നിവക്കായുള്ള സ്ഥലത്ത് അനധികൃത നിർമാണം നടത്തിയത് ഭരണ നേതൃത്വത്തിൻെറ ഒത്താശയോടെ ആണെന്ന് യു.ഡി.എഫ് നഗരസഭ പാർലമൻെററി പാർട്ടി ആരോപിച്ചു. കെ.പി റോഡിൽ റെയിൽവേ മേൽപാലത്തിന് സമീപം നാല് ഏക്കർ വരുന്ന വെട്ടത്തേത്ത് സ്ഥലം ഏറ്റെടുക്കുന്നതിന് മൂന്നരക്കോടിയാണ് നഗരസഭ അഞ്ചു വർഷം മുമ്പ് മുൻകൂറായി സർക്കാറിലേക്ക് അടച്ചിട്ടുള്ളത്. സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട സ്ഥലത്ത് അനുമതിയില്ലാതെ ഇരുമ്പ് ഗേറ്റുകളടക്കം സ്ഥാപിച്ചത് വിവാദമായപ്പോൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകി. ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ചേർന്ന് ഇൗ സ്ഥലത്ത് രണ്ട് സ്വകാര്യ വ്യക്തികൾക്ക് ഇരുനില കെട്ടിടം പണിയുന്നതിന് വഴി ഒരുക്കാനും ശ്രമിച്ചുവെന്ന് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ അഡ്വ. യു. മുഹമ്മദ് ആരോപിച്ചു. apl Police medal.jpg ജില്ലയിൽനിന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.