കൈതപ്പുഴ കായലിലേക്ക് മലിനജലം: പൈപ്പിടൽ നിർത്തണം -സി.പി.ഐ

അരൂർ: പള്ളിപ്പുറം ഫുഡ് പാർക്കിൽനിന്നുള്ള മലിനജലം കൈതപ്പുഴ കായലിലേക്ക് ഒഴുക്കാൻ പൊലീസ് അകമ്പടിയോടെ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നിർത്തിവെക്കണമെന്ന് സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം സെക്രട്ടറി കെ.കെ. പ്രഭാകരൻ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മത്സ്യത്തൊഴിലാളി സംഘടനകളും എതിർത്തിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുടെയും കക്കവാരൽ തൊഴിലാളികളുടെയും പ്രതിഷേധം സർക്കാർ പരിഗണിക്കണമെന്ന് ജില്ല കടലോര കായലോര മത്സ്യത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല ജനറൽ സെക്രട്ടറി വി.സി. മധുവും ആവശ്യപ്പെട്ടു. അറസ്റ്റിലായ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിൽജ സലിം ഉൾപ്പെടെയുള്ള പ്രവർത്തകരെ സി.പി.ഐ നേതാക്കൾ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.