ചാലാപ്പള്ളി പാലം: കായംകുളം നഗരസഭ പരിശ്രമം അഭിനന്ദനാർഹം -എ.എം. ആരിഫ് എം പി

ആലപ്പുഴ: കായംകുളം ചാലാപ്പള്ളി പാലം നിർമാണം യാഥാർഥ്യമാക്കാൻ പ്ലാൻ ഫണ്ടിൽനിന്ന് തന്നെ 40 ലക്ഷം രൂപ അനുവദിച്ച കായംകുളം നഗരസഭയുടെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് എ.എം. ആരിഫ് എംപി. പാലത്തിൻെറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭയുടെ ഐക്യജങ്ഷൻ തെക്ക് ഭാഗത്തു നിർമിക്കുന്ന പാലം പ്രദേശവാസികളുടെ 50 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിടുക. പുല്ലുകുളങ്ങര നിവാസികൾക്കും പോളിടെക്‌നിക് കോളജ് വിദ്യാർഥികൾക്കും ഇത് പ്രയോജനമാകും. അഞ്ച് മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. ചടങ്ങിൽ കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, നഗരസഭ വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ, നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ ആറ്റക്കുഞ്ഞ്, ക്ഷേമ സ്ഥിരം സമിതി അധ്യക്ഷ ഷീബ ദാസ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കരിഷ്മ, കൗൺസിലർമാരായ സജ്ജ്‌ന ഷഹീർ, എ. അബ്‌ദുൽ ജലീൽ, ഷാമില അനിമോൻ, നഗരസഭ സെക്രട്ടറി ജെ.ജെ. ധീരജ് മാത്യു, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. (ചിത്രമുണ്ട്) കായംകുളം ചാലാപ്പള്ളി പാലം നിർമാണോദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു. അഡ്വ. യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.