ചെങ്ങന്നൂർ: ക്രിമിനൽ സംഘം ബി.ജെ.പി പ്രവർത്തകരെ മർദിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്തു. പട്ടികജാതി മോർച്ച മണ്ഡലം സെക്രട്ടറിക്ക് പരിക്കേറ്റു. വെൺമണി മാമ്പ്ര പാടത്ത് പണി ചെയ്തിരുന്ന പട്ടികജാതി മോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറി കുന്നുതറയിൽ സുനിൽ, നെടുംതറയിൽ പ്രദീഷ് എന്നിവരെയാണ് ആക്രമിച്ചത്. സുനിലിനെ മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയും മൃഗീയമായി ആക്രമിക്കുകയും ചെയ്തു. പ്രദീഷിനെ വളയംകോളനി പ്രദേശത്തെ ഒരു വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയും മർദിച്ചു. ഇവരുടെ ബൈക്കുകളും കൊണ്ടുപോയി. പൊലീസ് എത്തിയാണ് പ്രദീഷിനെ മോചിപ്പിച്ചത്. പരിക്കേറ്റ സുനിൽ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കുറെ നാളുകളായി വെൺമണിയിൽ സി.പി.എം സംഘർഷത്തിനു ശ്രമിക്കുകയാണെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പ്രദേശത്ത് അക്രമം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് സതീഷ് ചെറുവല്ലൂർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.