വയോധികൻെറ മാല പൊട്ടിച്ചെടുത്ത യുവാക്കൾ പിടിയിൽ വയോധികൻെറ മാല പൊട്ടിച്ചെടുത്ത യുവാക്കൾ പിടിയിൽ ചേർത്തല: ചെങ്ങണ്ട പാലത്തിന് സമീപം ചായക്കട നടത്തുന്ന വയോധികൻെറ മാല പൊട്ടിച്ച് കടന്ന രണ്ടുപേർ മാസങ്ങൾക്കുശേഷം പൊലീസ് പിടിയിലായി. തകഴി പുത്തൻപറമ്പ് വീട്ടിൽ വിഷ്ണു (23), ചെറുതന ദേവസ്വം തുരുത്ത് വീട്ടിൽ അമൽ രഘുനാഥ് (22) എന്നിവരാണ് ചേർത്തല പൊലീസിൻെറ പിടിയിലായത്. തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് സീമാഭവനിൽ നടരാജൻെറ മാല കഴിഞ്ഞ ജൂൺ 17ന് വെളുപ്പിന് ചായ കുടിക്കാനെന്ന ഭാവത്തിലെത്തി വലിച്ചുപൊട്ടിച്ചെടുത്ത് ഇവർ ബൈക്കിൽ കടന്നുകളയുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് രണ്ടു പ്രതികളായ പുത്തനങ്ങാടി സ്വദേശികളായ സിബി, ശിവപ്രസാദ് എന്നിവരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ചിത്രം: AP51 Prathikal പ്രതികളായ വിഷ്ണു, അമൽ രഘുനാഥ് അനുമതിയില്ലാതെ റിക്രൂട്ട്മൻെറ്: സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു അമ്പലപ്പുഴ: മുൻകൂർ അനുമതിയില്ലാതെ റിക്രൂട്ട്മൻെറ് നടത്തിയതിന് സംഘാടകർക്കെതിരെ കേസെടുത്തു. ആലപ്പുഴ വലിയകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഡ് ഫോഴ്‌സ് പ്രീ റിക്രൂട്ട്മൻെറ് ട്രെയിനിങ് എന്ന സ്ഥാപനത്തിനെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. സർക്കാർ അംഗീകൃത സ്ഥാപനമാണെങ്കിലും കലക്ടറിൽനിന്നോ പൊലീസിൽനിന്നോ മുൻകൂർ അനുമതി വാങ്ങാതെയാണ് ഞായറാഴ്ച രാവിലെ പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്ര മൈതാനിയിൽ റിക്രൂട്ട്മൻെറ് നടത്തിയത്. കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകളെ പങ്കെടുപ്പിച്ചതിനും മുൻകൂർ അനുമതി വാങ്ങാത്തതിനും സംഘടനയിലെ 15 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് സ്റ്റേഷൻജാമ്യം നൽകി വിട്ടയച്ചു. മുൻകൂർ അനുമതി വാങ്ങാതെ മൈതാനം വിട്ടുനൽകിയ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.