കൊല്ലം: 1970-71ൽ കാഷ്യൂ കോർപറേഷൻ ഏറ്റെടുക്കുകയും സുപ്രീംകോടതി വിധിയനുസരിച്ച് 2002ൽ ഉടമസ്ഥർക്ക് തിരികെ നൽകിയതുമായ എഴുകോൺ, മുഖത്തല, നെടുവത്തൂർ, കല്ലമ്പലം ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള ഗ്രാറ്റ്വിറ്റി വിതരണം ആരംഭിച്ചു. എഴുകോൺ ഫാക്ടറിയിലെ കിടപ്പുരോഗികളായ ആനന്ദവല്ലി, പ്രസാദൻ പിള്ള എന്നിവർക്ക് നൽകി ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇവരുടെ വീടുകളിലെത്തിയാണ് ചെക്ക് നൽകിയത്. 1600ഓളം പേർക്കാണ് ഇപ്രകാരം ഗ്രാറ്റ്വിറ്റി നൽകുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി ലഭിക്കുന്നത്. പലരും മരിച്ചു. അവരുടെ ആശ്രിതർക്ക് തുക നൽകും. 2013, 2014 വർഷങ്ങളിൽ വിരമിച്ചവർക്കും തുടർന്ന് ഗ്രാറ്റ്വിറ്റി ലഭിക്കും. ഗ്രാറ്റ്വിറ്റി നൽകുന്നതിന് സംസ്ഥാന സർക്കാർ 37.5 കോടി രൂപയാണ് അനുവദിച്ചെതന്ന് ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.