കൊട്ടാരക്കര: നഗരസഭയിൽ ജനം കോവിഡ് ഭീതിയിൽ. കഴിഞ്ഞദിവസം കൊട്ടാരക്കര പുലമണിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഭീതി വർധിപ്പിച്ചത്. നഗരസഭയിലെ അഞ്ച് ഡിവിഷനുകളൂം സമീപത്തെ മേലില പഞ്ചായത്തിലെ രണ്ട് വാർഡുകളും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. കൊട്ടാരക്കര മാർക്കറ്റ് ജങ്ഷൻ, മുസ്ലിം സ്ട്രീറ്റ്, പുലമൺ, കോളജ് ഭാഗം, കിഴക്കേ തെരുവ്, മേലില പഞ്ചായത്തിലെ രണ്ട് വാർഡുകൾ എന്നിവയാണ് കെണ്ടയ്ൻമൻെറ് സോണുകൾ. കെ.എസ്.ആർ.ടി.സി ഡിപ്പോ, പ്രൈവറ്റ് ബസ് സ്റ്റേഷൻ എന്നിവ അടച്ചു. കെണ്ടയ്ൻമൻെറ് സോണുകളിലും റോഡുകൾ അടച്ചിട്ടു. തിരുവനന്തപുരം ഭാഗത്തുനിന്ന് കൊട്ടാരക്കരക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കരിക്കത്ത് സർവിസ് അവസാനിപ്പിക്കണം. അടൂർ ഭാഗത്തു നിന്ന് വരുന്ന ബസുകൾ മൈലത്ത് സർവിസ് അവസാനിപ്പിക്കും. കൊല്ലത്തുനിന്ന് കൊട്ടാരക്കരക്കു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജങ്ഷനിലും പുനലൂർ ഭാഗത്തുനിന്നു വരുന്ന ബസുകൾ ചെങ്ങമനാട് ജങ്ഷനിലും സർവിസ് അവസാനിപ്പിക്കണം. കൊല്ലത്തുനിന്ന് പുനലൂരിലേക്ക് പോകുന്ന ബസുകൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജങ്ഷൻ കഴിഞ്ഞാൽ ചെങ്ങമനാട്ട് അരോമ ജങ്ഷനിേല നിർത്താൻ പാടുള്ളൂ. അടൂരിൽ നിന്നും ആയൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ മൈലം വിട്ടാൽ കരിക്കം ജങ്ഷനിേല നിർത്താവൂ. പാരിപ്പള്ളി ഭാഗത്തുനിന്നും കൊട്ടാരക്കരയിേലക്ക് വരുന്ന ബസുകൾ തൃക്കണ്ണമംഗൽ ജങ്ഷനിൽ സർവിസ് നിർത്തണം. പുത്തൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ അവണൂർ ജങ്ഷനിലാണ് യാത്ര അവസാനിപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.