കൊല്ലം: 'പാവപ്പെട്ട വീട്ടിലേക്ക് ഒരു ടി.വി വേണം' വ്യാഴാഴ്ച വൈകീട്ട് എസ്.എഫ്.ഐ മുൻ നേതാവ് വാട്സ്ആപ്പിൽ ഇട്ട സ്റ്റാറ്റസ് കണ്ട് ടി.വി എത്തിച്ചത് കെ.എസ്.യു. കേരള സർവകലാശാല മുൻ സെനറ്റ് അംഗം കൂടിയായ ജിദ്ദു കെ. മധുവാണ് നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് ടി.വി ആവശ്യമാണെന്ന് സ്റ്റാറ്റസ് ഇട്ടത്. ഇതുകണ്ട കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് കൗശിക് എം. ദാസ് ടി.വി എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് തൃക്കരുവ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥിനി നന്ദനക്കാണ് ഞായറാഴ്ച കെ.എസ്.യു കൊല്ലം ബ്ലോക്ക് പ്രസിഡൻറ് ബിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം എന്നിവരുടെ നേതൃത്വത്തിൽ ടി.വി എത്തിച്ചത്. കൗശിക് എം. ദാസ്, ബിച്ചു കൊല്ലം, ശരത് മോഹൻ, അനന്തു ജി.കെ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.