കൊല്ലം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും കിസാൻ െക്രഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനതല ബാങ്കിങ് കമ്മിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആദ്യഘട്ടം 35,000 മത്സ്യത്തൊഴിലാളികൾക്കും 10,000 മത്സ്യകർഷകർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കുന്നത് അനുസരിച്ച് കാർഡ് ലഭ്യമാക്കും. ഫിഷറീസ് വകുപ്പിൻെറ ഇൻഫർമേഷൻ മാനേജ്മൻെറ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അപേക്ഷാഫാറം അതത് മേഖലയിലുള്ള ബാങ്കുകൾ ഫിഷറീസ് വകുപ്പിനും മത്സ്യഫെഡിനും ലഭ്യമാക്കും. മത്സ്യത്തൊഴിലാളികൾക്ക് ബന്ധപ്പെട്ട ഫിഷറീസ് വകുപ്പിൻെറയും മത്സ്യഫെഡിൻെറയും ഓഫിസുകളിൽനിന്ന് അപേക്ഷ ലഭിക്കും. മത്സ്യ വിൽപനക്കാർക്കും ആനുകൂല്യം സാഫിൽ രജിസ്റ്റർ ചെയ്ത മത്സ്യവിൽപനക്കാർക്കും ആനുകൂല്യം ലഭിക്കും. സാഫ് മുഖേന ജോയൻറ് ലയബിലിറ്റി ഗ്രൂപ് രൂപവത്കരിച്ചിട്ടുള്ള വനിതാമത്സ്യത്തൊഴിലാളികൾക്ക് കിസാൻ െക്രഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള കരാർ കേരള ബാങ്കുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിൻെറ ആദ്യഘട്ടമെന്ന നിലയിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ 1000 മത്സ്യത്തൊഴിലാളികൾക്ക് കിസാൻെക്രഡിറ്റ് കാർഡിൻെറ ആനുകൂല്യം ലഭിക്കും. പദ്ധതി വഴി ഈടില്ലാതെ 1.6 ലക്ഷം രൂപയും ഈടോടുകൂടി മൂന്നു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.