ഉത്ര വധക്കേസ്: പ്രതികളെ രണ്ടാംഘട്ട തെളിവെടുപ്പിന് വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും

അഞ്ചൽ: അഞ്ചൽ ഏറം വെള്ളിശ്ശേരിവീട്ടിൽ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രധാന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചൽ വനം റേഞ്ച് ഓഫിസർ ബി.ആർ. ജയൻ അറിയിച്ചു. ഒന്നാംഘട്ട തെളിവെടുപ്പിനായി പ്രതികളായ സൂരജ്, സുരേഷ്കുമാർ എന്നിവരെ ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ വീട്, പാമ്പിനെ കുഴിച്ചിട്ട സ്ഥലം, സുരേഷ് കുമാറിൻെറ വീട്‌, പാമ്പുകളെ പിടിച്ച സ്ഥലം, പാമ്പിനെ കൈമാറ്റം നടത്തിയ സ്ഥലം, കടത്തിക്കൊണ്ടുപോയ വാഹനം, പാമ്പിൻെറ ശൽകങ്ങൾ മുതലായവയെല്ലാം വിശദവും ശാസ്ത്രീയവുമായ രീതിയിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഒന്നാംഘട്ട തെളിവെടുപ്പിന് ശേഷം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. അടുത്തഘട്ടം തെളിവെടുപ്പിനായി ഇരുവെരയും ഈ മാസം എട്ടിന് കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പ്രതികളെ പാർപ്പിച്ചിരിക്കുന്ന മാവേലിക്കര സബ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച തെളിവുകളുടെ സ്ഥിരീകരണത്തിനും കൂടുതൽ തെളിവ് ശേഖരിക്കുന്നതിനുമായാണ് മൂന്ന് ദിവസത്തേക്കു കൂടി പ്രതികളെ വീണ്ടും വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.