അറസ്റ്റിലായ അതുൽ സത്യനും കൊല്ലപ്പെട്ട രജിതമോളും

അഞ്ച് വർഷത്തോളം ഭർത്താവിന്റെ സുഹൃത്തിനൊപ്പം താമസം, ഒടുവിൽ കാമുകന്റെ കത്തിക്ക് ഇരയായി; യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ

റാന്നി: കീക്കൊഴൂർ പുള്ളിക്കാട്ടിൽപടിയിൽ ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ അതുൽ സത്യനെയാണ് പുതുശ്ശേരി മനയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പിടികൂടിയത്. മരിച്ച രജിത അഞ്ചുവർഷത്തോളം അതുലിന്റെ കൂടെയായിരുന്നു താമസമെന്നും ഇവരുടെ ബന്ധത്തിലുള്ള വിള്ളലാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു.

അതുലുമായി പിണങ്ങി അടുത്തിടെയാണ് രജിത സ്വന്തം വീട്ടിലേക്ക് വന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം. രജിതയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ അതുലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച രജിതമോളുടെ പിതാവ് വി.എ.രാജു, മാതാവ് ഗീത, സഹോദരി അപ്പു എന്നിവർ വെട്ടേറ്റ് ഗുരുതര പരിക്കുകളുമായി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഭർത്താവ് ഗൾഫിൽ ജോലിക്ക് പോയപ്പോഴാണ് രജിത ഭർത്താവിന്റെ സുഹൃത്താ‍യ അതുലുമായി അടുക്കുന്നതും ഒരുമിച്ച് താമസിക്കുന്നതും. തുടർന്ന് രജിത ജോലിക്കായി വിദേശത്ത് പോയെങ്കിലും അതുൽ ആറുമാസത്തിനുള്ളിൽ തന്നെ നാട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീടാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്.

കൊലപ്പെടുത്തുന്നതിന് കുറച്ച് ദിവസം മുൻപ് രജിതയെ പത്തനാപുരത്ത് കൊണ്ടുപോയി കഴുത്തിൽ കത്തിവച്ച് അതുൽ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ദൃശ്യം രജിത അമ്മയെ വിഡിയോ കോളിൽ കാണിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. 

Tags:    
News Summary - Lived with her husband's friend for five years, finally she was stabbed by her lover; Accused in the murder of a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.