കൊച്ചി: ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ കോൺട്രാക്ട് ഗാരേജുകളിൽ ബഹുവർണ എൽ.ഇ.ഡി ലൈറ്റ ുകളും ഗ്രാഫിക്സുകളും ശക്തി കൂടിയ ശബ്ദ സംവിധാനവും എഴുത്തുകളും നിയമവിരുദ്ധമെന ്ന് ഹൈകോടതി. മോേട്ടാർ വാഹന നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാ ൻ അധികൃതർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉത്തരവിട്ടു.
മോട്ടോർ വാഹന ചട്ടത്തിന് വിരുദ്ധമായ ഘടിപ്പിക്കലുകൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ ്പ് നോട്ടീസ് നൽകിയതിനെതിരെ എറണാകുളം സ്വദേശി ജിജിത്ത്, കോതമംഗലം സ്വദേശികളായ ജി. മനോജ് കുമാർ, അനിൽ ജോസഫ് ആൻറണി എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ബഹുവർണ വിളക്കുകളും മറ്റും ഇതര വാഹനങ്ങളിലെ ൈഡ്രവർമാർക്കും റോഡിലൂടെ പോകുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു.
മോട്ടോർ വാഹന ചട്ടപ്രകാരമുള്ള ഇൻഡിക്കേറ്റർ, റിഫ്ലക്ടർ എന്നിവയല്ലാതെ നിയമവിരുദ്ധമായ എൽ.ഇ.ഡി ലൈറ്റുകൾ ബസുകളിൽ പാടില്ല. തുടർച്ചയായി മിന്നുന്ന ബഹുവർണ വിളക്കുകൾ, ഡി.ജെയ്ക്കു വേണ്ടിയുള്ള കറങ്ങുന്ന എൽ.ഇ.ഡി വിളക്ക്, ലേസർ വിളക്കുകൾ എന്നിവ നീക്കണം. യാത്രക്കാരന് വെളിച്ചം കിട്ടാൻ വേണ്ട വിളക്കുകൾക്ക് ഇത് ബാധകമല്ല. ശക്തിയേറിയ ഒാഡിയോ സംവിധാനവും ഒഴിവാക്കണം.
മൾട്ടിപ്പിൾ ബൂസ്റ്റർ, പവർ ആംപ്ലിഫയർ, സ്പീക്കറുകൾ, സബ് വൂഫറുകൾ തുടങ്ങി വലിയ ശബ്ദമുണ്ടാക്കുന്നവ പാടില്ല. എന്നാൽ, വാഹനത്തിെൻറ വലുപ്പമനുസരിച്ച് നാലു മുതൽ ആറു വരെ സ്പീക്കറും മിതമായ ശബ്ദമുള്ള ഒാഡിയോ സിസ്റ്റവും ഉപയോഗിക്കാം. ബസുകൾക്ക് പുറത്ത് പൊതുജനശ്രദ്ധയാകർഷിക്കുന്നതും അപകടമുണ്ടാക്കുന്ന വിധത്തിലുമുള്ള ബഹുവർണ ചിത്രങ്ങളും എഴുത്തുകളും പാടില്ല. ചട്ടപ്രകാരം ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സേഫ്ടി ഗ്ലാസിൽ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കാൻ കഴിയുന്ന തുണി കർട്ടനുകളും ടിൻറഡ് ഫിലിമുകളും പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ക്രമീകരണങ്ങൾ ഒഴിവാക്കണം.
രജിസ്ട്രേഷൻ നമ്പരടക്കമുള്ളവ ചട്ടമനുശാസിക്കുന്ന വിധം പ്രദർശിപ്പിച്ചിരിക്കണം. കേന്ദ്ര മോേട്ടാർ വാഹന നിയമത്തിലെ 111 ാം വ്യവസ്ഥ പ്രകാരം സ്പോട്ട് ലൈറ്റുകൾക്കും സർച്ച് ലൈറ്റുകൾക്കും നിരോധനമുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മുൻകൂർ അനുമതിയോടെ മാത്രമേ ഇത് സ്ഥാപിക്കാവൂ. മലമ്പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന നാലുചക്ര വാഹനങ്ങൾക്ക് േഫാഗ് ലൈറ്റ് ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.