തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയിൽ ജനുവരി 26 ന് മുമ്പ് രണ്ടുലക്ഷം വീടുകൾ പൂർത്തിയാകും. വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക ധനവകുപ്പ് ഉടനെ അനുവദിക്കും. പൂർത്തിയാകാത്ത വീടുകളുടെ നിർമാണമാണ് ലൈഫിെൻറ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. 54,183 ഗുണഭോക്താക്കളാണ് ഈ പദ്ധതിയിൽ ഉള്ളത്. ഇതിനകംതന്നെ 96 ശതമാനം വീടുകളും പൂർത്തിയായി.
ലൈഫ് രണ്ടാംഘട്ടം പൂർത്തിയാക്കാൻ സംസ്ഥാനവിഹിതമായി 242.5 കോടി രൂപയാണ് അനുവദിക്കേണ്ടത്. ഇതിൽ 68 കോടി രൂപ അനുവദിച്ചു. ബാക്കി തുക ഉടൻ നൽകും. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈഫ് മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.