തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി ലഭിച്ചിട്ടുണ്ടെന്നത് വസ്തുതയാണെന്നു ം എന്നാൽ ഫലം സംസ്ഥാന സർക്കാറിന് എതിരായ ജനവിധിയോ ജനവികാരമോ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെൻറ ശൈ ലി മാറ്റില്ലെന്നും മന്ത്രിസഭ പുനഃസംഘടന ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ത െൻറ ശൈലി തെൻറ ശൈലി തന്നെയായിരിക്കും. അതിന് ഒരു മാറ്റവും വരില്ല. അതിനെക്കുറിച്ച് തെറ്റിദ്ധരിക്കുകയൊന്നു ം വേണ്ട. ആർക്കാണ് ധാർഷ്ട്യം, ധാർഷ്ട്യമില്ലായ്മ എന്നതൊക്കെ ജനങ്ങൾക്ക് അറിയാം. അവർ വിലയിരുത്തും. താൻ ഇൗ നി ലയിലേക്ക് എത്തിയത് ഇത്രയും കാലത്തെ തെൻറ ശൈലിയിലൂടെയാണ്. ആ ശൈലി ഇനിയും തുടരുകതന്നെ ചെയ്യും. അതിൽ ഒരു മാറ്റ വും ഉണ്ടാവില്ല -പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയെതുടർന്ന് രാജി ആവശ്യപ്പെടുന്നത് സാധാരണ പ്രതിപക്ഷം ചെയ്യുന്നതാണ്. പക്ഷേ, പരാജയം എൽ.ഡി.എഫിെൻറയോ സർക്കാറിെൻറയോ ബഹുജന പിന്തുണക്ക് ഉലച്ചിൽ തട്ടിച്ചതായി കരു തുന്നില്ല. സർക്കാറിന് ഇപ്പോഴും നല്ല അംഗീകാരം തന്നെയാണ് ബഹുജനങ്ങളിൽ ഉള്ളത്. അത് തെളിയിക്കേണ്ട ഘട്ടത്തിലെ ല്ലാം കേരളം തെളിയിക്കുക തന്നെ ചെയ്യും.
തോൽവി സ്ഥായിയാണെന്ന തെറ്റിദ്ധാരണ വേണ്ട. പ്രചാരണവേളയിൽ മനസ്സിലാക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ടായിരുന്നു. മോദിയുടെ ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. ഇതിൽ എൽ.ഡി.എഫിന് വോട്ട് ചെയ്യുന്ന നല്ലൊരു വിഭാഗവുമുണ്ട്. കോൺഗ്രസിനാണ് രാജ്യഭരണത്തിന് നേതൃത്വം കൊടുക്കാൻ കഴിയുക എന്നതിനാൽ യു.ഡി.എഫിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്നാണ് അവർ ചിന്തിച്ചത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവും അതിൽ ഘടകമായി. ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനാണ് രാഹുലിെൻറ സ്ഥാനാർഥിത്വം ഉപകരിക്കുകയെന്ന് അന്നേ പറഞ്ഞതാണ്.
എൽ.ഡി.എഫിന് കിേട്ടണ്ട നല്ലൊരു പങ്ക് വോട്ട് അങ്ങനെ വിട്ടുപോയി. രാഹുല്‍ഗാന്ധി ഇവിടെ വന്നത് ജയിക്കാനുള്ള സീറ്റു തേടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതെന്ന കാര്യം അന്ന് അത്രത്തോളം ഞങ്ങള്‍ പറഞ്ഞിട്ടില്ല. ബി.ജെ.പിക്ക് സഹായകമാകും എന്നതിനാലാണ് അതു പറയാതിരുന്നത്. മറ്റ് ഘടകങ്ങൾ വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സമദൂര നിലപാട് പാലിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോൽവി: മനസ്സിലാക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ടായെന്ന് പിണറായി
തിരുവനന്തപുരം: തോൽവി സ്ഥായിയാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണവേളയിൽ മനസ്സിലാക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ടായിരുന്നു. മോദിയുടെ ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. ഇതിൽ എൽ.ഡി.എഫിന് വോട്ട് ചെയ്യുന്ന നല്ലൊരു വിഭാഗവുമുണ്ട്. കോൺഗ്രസിനാണ് രാജ്യഭരണത്തിന് നേതൃത്വം കൊടുക്കാൻ കഴിയുക എന്നതിനാൽ യു.ഡി.എഫിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്നാണ് അവർ ചിന്തിച്ചത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവും അതിൽ ഘടകമായി.
ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനാണ് രാഹുലിെൻറ സ്ഥാനാർഥിത്വം ഉപകരിക്കുകയെന്ന് അന്നേ പറഞ്ഞതാണ്. എൽ.ഡി.എഫിന് കിേട്ടണ്ട നല്ലൊരു പങ്ക് വോട്ട് അങ്ങനെ വിട്ടുപോയി. രാഹുല്‍ഗാന്ധി ഇവിടെ വന്നത് ജയിക്കാനുള്ള സീറ്റു തേടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതെന്ന കാര്യം അന്ന് അത്രത്തോളം ഞങ്ങള്‍ പറഞ്ഞിട്ടില്ല. ബി.ജെ.പിക്ക് സഹായകമാകും എന്നതിനാലാണ് അതു പറയാതിരുന്നത്. മറ്റ് ഘടകങ്ങൾ വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സമദൂര നിലപാട് പാലിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി രാജിവെക്കേണ്ട; ആൻറണിയുടെ രാജി കോൺഗ്രസിലെ ആഭ്യന്തരപ്രശ്നത്തിൽ -കാനം
മുണ്ടക്കയം: തെരഞ്ഞെടുപ്പ് പരാജയത്തിെൻറ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുണ്ടക്കയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിെൻറ പേരില്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആൻറണി രാജിവെച്ചെന്നുള്ള പ്രചാരണം തെറ്റാണ്. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നം മൂലമായിരുന്നു ആൻറണിയുടെ രാജി.
തെരഞ്ഞെടുപ്പ് പരാജയം സൂക്ഷ്മമായി പരിശോധിച്ചു മാത്രമേ അഭിപ്രായം പറയാനാവു. മറ്റുള്ളവര്‍പോലെയല്ല ഇടതുമുന്നണി. തിരുവനന്തപുരത്തു സി.പി.എം കാലുവാരിയെന്നതും ശരിയല്ല. ഒരു മണ്ഡലം മാത്രമായി പറയാനാവില്ല. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും തങ്ങള്‍ വിജയപ്രതീക്ഷയില്‍ തന്നെയായിരുന്നുവെന്നും കാനം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.പി.എ. സലാം, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ നേതാക്കളായ എന്‍.ജെ. കുര്യാക്കോസ്, ടി.കെ. ശിവന്‍, വിനീത് പനമൂട്ടില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.