തിരുവനന്തപുരം: നിയമവകുപ്പിെൻറ വെബ്സൈറ്റിൽ ഹാക്കർമാരുടെ കടന്നുകയറ്റമുണ്ടാ യ സാഹചര്യത്തിൽ എല്ലാ സർക്കാർ വെബ്സൈറ്റുകളും ആപ്പുകളും അടിയന്തരമായി സെക്യൂരിറ ്റി ഒാഡിറ്റിന് വിധേയമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ വകുപ്പുകൾക്കും സർക്ക ാർ നിർദേശം നൽകി.
വെബ്സൈറ്റുകളിൽ ഹാക്കർമാർക്ക് കടന്നുകയറാനും കൈകടത്താനും പഴു തുകളുണ്ടോ എന്നത് ശാസ്ത്രീയമായി പരിശോധിക്കുന്നതിനാണ് സെക്യൂരിറ്റി ഓഡിറ്റ് എന്ന് പറയുന്നത്. മറ്റൊരുതരത്തിൽ അനുമതിയോടെയുള്ള ഹാക്കിങ് ശ്രമമാണ് സെക്യൂരിറ്റി ഓഡിറ്റിൽ നടക്കുന്നത്. സേർട്ട് ഇന്ത്യയും (കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം -ഇന്ത്യ) സേർട്ട്-കേരളയും അംഗീകരിച്ച ഏജൻസികളാണ് ഒാഡിറ്റ് നടത്തുന്നത്. പഴുതുകൾ കണ്ടെത്തിയാൽ അവ പരിഹരിക്കാൻ ആവശ്യപ്പെടും. തുടർന്ന് വീണ്ടും ഒാഡിറ്റിങ് നടത്തും.
സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയശേഷം സർട്ടിഫിക്കറ്റ് നൽകി. പരിശോധനയിൽ കണ്ടെത്തുന്ന സുരക്ഷാപാളിച്ചകൾ ഐ.ടി മിഷനിലെ വിദഗ്ധരുടെ മേൽനോട്ടത്തതിൽ പൂർണമായും പരിഹരിച്ചാവും വെബ്സൈറ്റുകൾ പൊതുജനങ്ങൾക്ക്് ലഭ്യമാക്കുക. സോഫ്റ്റ്വെയറുടെ സഹായത്താലും അല്ലാതെയും ‘ഹാക്കിങ് ശ്രമം’ നടത്തും. സൈറ്റുകളിലെ പേജെണ്ണത്തിനും വലുപ്പത്തിനും അനുസരിച്ചാണ് സുരക്ഷാപരിശോധനക്ക് സമയമെടുക്കുക.
സർക്കാർ വെബ്സൈറ്റുകളിൽ അധികവും ഉള്ളടക്കം ഏറെയുള്ളവയാണ്. ഇതിനാൽ പരിശോധന പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തേക്കും. സർക്കാർ വെബ്സൈറ്റുകൾ സാധാരണ പൊതുജനങ്ങൾക്ക് ലഭ്യമാക്കും മുമ്പ് രണ്ടും മൂന്നും തവണ സെക്യൂരിറ്റി ഓഡിറ്റിങ് നടത്താറുണ്ട്. പുതിയ വെബ്സൈറ്റുകൾക്ക് ഇത്തരം പരിശോധനകൾ നിർബന്ധവുമാണ്.
സുരക്ഷസർട്ടിഫിക്കറ്റിന് ശേഷമേ പുതിയ സൈറ്റുകൾ േഡറ്റ സെൻററിൽ ഇടം നൽകൂ. ഇ-ഡിസ്ട്രിക്റ്റ് അടക്കം വിവരകൈമാറ്റവും പൊതുജനത്തിന് വെബ് അധിഷ്ഠിത സേവനവും നൽകുന്ന സൈറ്റുകൾ കൂടുതൽ ജാഗ്രതയോടെയാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ വെബ്സൈറ്റുകളിലും വീണ്ടും സുരക്ഷാപരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.