തൊടുപുഴ: പ്രകൃതി ദുരന്തം ഉരുളിെൻറ രൂപത്തിൽ വേട്ടയാടുന്ന വയനാടും ഇടുക്കിയുമട ക്കം ജില്ലകളിൽ സംഭവിക്കുന്ന ഭൂമിയുടെ ഘടനമാറ്റം പഠിച്ച് മുൻകരുതൽ നടപടിയെടുക് കണമെന്ന സംസ്ഥാന ഖനന-ഭൂഗർഭ ശാസ്ത്ര വകുപ്പുകളുടെ റിപ്പോർട്ട് ചുവപ്പുനാടയിൽ. ഉരുൾപൊട്ടൽ സാധ്യത മേഖലയിലെ ഭൂമി വിണ്ടുകീറൽ, മലകൾ ഇടിയൽ പ്രതിഭാസം അടക്കം കേന്ദ്ര ഏജൻസിയെ ഏൽപിച്ച് പഠന വിധേയമാക്കണമെന്ന് കഴിഞ്ഞ വർഷത്തെ മഹാപ്രളയ പശ്ചാത്തലത്തിൽ ജില്ല കലക്ടർമാരും റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർക്കും റവന്യൂ സെക്രട്ടറിക്കും േപായ റിപ്പോർട്ട് പഠന ശിപാർശയോടെ ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കൈമാറിയെങ്കിലും കേന്ദ്ര നടപടി ഇഴയുകയാണ്. കേന്ദ്രസംഘം ഇടുക്കിയിലടക്കം പ്രഥമിക പഠന വിവരശേഖരണം നടത്തുക മാത്രമാണുണ്ടായത്. ഇടുക്കിയിലെ 10 അടക്കം 21 ഗ്രാമങ്ങളിൽ പ്രേത്യകമായും കൂടാതെ ദുരന്ത സൂചിക റിപ്പോർട്ടിൽ ഉരുൾപൊട്ടൽ പ്രദേശങ്ങളായി രേഖപ്പെടുത്തിയ 73 വില്ലേജുകളിൽ പൊതുപഠനത്തിനുമായിരുന്നു ശിപാർശ.
പതിവ് സ്വഭാവത്തിലല്ല പ്രളയത്തിൽ മിക്കയിടത്തും ഉരുൾപൊട്ടൽ സംഭവിച്ചിരിക്കുന്നത്. 2018 ആഗസ്റ്റിൽ ചെറുതും വലുതുമായ 4650ന് മേൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും സംസ്ഥാനത്താകെ ഉണ്ടായെന്നാണ് കണക്ക്. ഇതിൽ 1800 ഇടത്ത് മണ്ണിടിഞ്ഞതിൽ ഏറെയും മലകൾ നെടുകെ പിളർന്നോ ഇടിേഞ്ഞാ ആണുണ്ടായത്. ഉരുൾപൊട്ടൽ സൂചനയില്ലാത്തിടത്തും പിളർന്നും നിരങ്ങിയും മാറിയ വീടുകളും ഇടിഞ്ഞ പുരയിടങ്ങളും സ്ഥിരം കാഴ്ചകളായിരുന്നു. വീടിരുന്നതോ അല്ലാത്തതോ ആയ ഭൂമി വ്യത്യസ്ത തട്ടുകളായി താഴുകയോ കുത്തിയൊലിച്ച് പോകുകയോ ചെയ്തിട്ടുമുണ്ട്.
അന്ന് തകർന്ന വീടുകളിൽ ഉരുൾപൊട്ടൽ സാധ്യത ഇനിയുമുള്ള 635 എണ്ണം അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് സെൻറർ ഫോർ എർത്ത് ആൻഡ് സ്പേസ് സയൻസ് (സെസ്), ദുരന്ത നിവാരണ അതോറിറ്റി എന്നിവ റിപ്പോർട്ട് നൽകിയെങ്കിലും ഇത്തരത്തിൽ നീക്കമുണ്ടായില്ല. ഇതിൽ പകുതിയിലേറെ വീടുകൾ ഭൂമി ലഭ്യതയനുസരിച്ച് മാറ്റുന്നതിന് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലല്ലാതെ ജില്ല ഭരണകൂടം നടപടിയെടുത്തിട്ടുണ്ടെന്നു മാത്രം. സംസ്ഥാനത്ത് 227 വില്ലേജുകൾ വെള്ളപ്പൊക്ക സാധ്യത കൂടിയ പ്രദേശങ്ങളെന്നാണ് 2009ലെ സെസ് റിപ്പോർട്ട്.
ഉരുൾപൊട്ടൽ സാധ്യതമേഖല കൂടിയ വില്ലേജുകൾ 73 എന്ന് ദേശീയ ദുരന്ത നിവാരണ അതോറ്റി 2013 ലും റിപ്പോർട്ട് നൽകി. ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിെൻറ 2010ലെ പഠനത്തിൽ 14.4 ശതമാനം പ്രദേശമാണ് സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യത മേഖലകളായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.