karshakarude chetha fasmam

ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മം സംസ്ഥാനം ഏറ്റുവാങ്ങി

പാറശ്ശാല: കര്‍ഷകപ്രക്ഷോഭത്തിനിടെ യു.പി ലഖിംപുര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആശിഷ്മിശ്രയുടെ മകന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കര്‍ഷകരുടെ ചിതാഭസ്മം സംസ്ഥാനം ഏറ്റുവാങ്ങി. സമരത്തില്‍ പങ്കെടുത്ത കര്‍ഷകരായ ലൗ പ്രീത് സിങ്, നച്ചെട്ടാര്‍സിങ്, ഗുരുവിന്ദര്‍ സിങ്, ദാല്‍ജിത് സിങ് എന്നിവരുടെ ചിതാഭസ്മമാണ് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ കര്‍ഷകസംഘത്തിെൻറ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയത്. അതിര്‍ത്തിയില്‍ നടന്ന യോഗം സി.പി.എം കന്യാകുമാരി ജില്ല സെക്രട്ടറി ആര്‍. ചെല്ലസ്വാമി ഉദ്ഘാടനം ചെയ്തു.

കര്‍ഷകസംഘം കന്യാകുമാരി ജില്ല സെക്രട്ടറി രവി അധ്യക്ഷനായി. തുടര്‍ന്ന് സംയുക്ത കര്‍ഷകസമിതി നേതാക്കളായ സംഘത്തിെൻറ സംസ്ഥാന ജോയൻറ് സെക്രട്ടറി വി.എസ് പത്മകുമാര്‍, അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എസ്.കെ പ്രീജ, കാവല്ലൂര്‍ കൃഷ്ണന്‍ നായര്‍, പാറശ്ശാല ഏരിയ സെക്രട്ടറി ബി. മുരളീധരന്‍, എസ്. ബിജു, മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് ചിതാഭസ്മം ഏറ്റുവാങ്ങി തലസ്ഥാനത്തെത്തിച്ചു. കേരളപ്പിറവിദിനത്തില്‍ രാവിലെ 10.30ന് ശംഖുംമുഖം കടൽത്തീരത്ത് ചിതാഭസ്മകലശം നിമജ്ജനം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.