തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ റിസർവേഷൻ കൗണ്ടറുകളിൽ നിയോഗിച്ചിരുന്ന കണ്ടക്ടർമാരെ പിൻവലിച്ചു. ഇതോെട സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ കണ്ടക്ടർമാരെ നിയോഗിച്ച് പ്രവർത്തിച്ചിരുന്ന ഇത്തരം കൗണ്ടറുകൾ അടഞ്ഞു. വ്യവസ്ഥപ്രകാരം കെ.എസ്.ആർ.ടി.സിയിലെ സ്േറ്റഷൻമാസ്റ്റർ തസ്തികയിലുള്ളവരെയാണ് റിസർവേഷൻ കൗണ്ടറുകളിൽ നിയോഗിക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കണ്ടക്ടർമാരെ ബസ് ഡ്യൂട്ടിയിലേക്ക് മാറ്റാൻ എം.ഡി ഉത്തരവിറക്കിയത്. അധിക ഇടങ്ങളിലും കണ്ടക്ടർമാരെയാണ് ഇത്തരം കൗണ്ടറുകളിൽ നിയോഗിച്ചിരുന്നത്. ഇവരെ പിൻവലിച്ചതോടെ കൗണ്ടറുകൾ മിക്കതും അടഞ്ഞു. ഏതെല്ലാം ഡിപ്പോകളിലാണ് റിസർവേഷൻ കൗണ്ടറുകൾ േവണ്ടതെന്ന കാര്യം പരിശോധിച്ചശേഷം അധികം ൈവകാതെ പുനരാരംഭിക്കുമെന്നാണ് വിവരം. ഇതിനുള്ള കണക്കെടുപ്പും അനുബന്ധ നടപടികളും പുരോഗമിക്കുകയാണ്.
ദീർഘദൂര ബസുകളിലേക്കുള്ള റിസർവേഷൻ ടിക്കറ്റുകളിൽ 90 ശതമാനവും നിലവിൽ കൗണ്ടറുകളെ ആശ്രയിക്കാത്ത ഇ-ടിക്കറ്റുകളാണ്. പെെട്ടന്നുള്ള യാത്രകൾക്ക് ഡിപ്പോകളിെലത്തുന്ന യാത്രക്കാർക്ക് ആശ്രയമായിരുന്നു ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ. ഡിപ്പോകളിലെ അന്വേഷണ കൗണ്ടറുകളും അനൗൺസ്െമൻറുകളും നിർത്തലാക്കിയ നടപടിയും യാത്രക്കാരെ വെട്ടിലാക്കുകയാണ്. ഡിപ്പോകളിൽനിന്നുള്ള ആദ്യ സർവിസുകളിൽ അധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ബോർഡ് വായിക്കാനറിയാത്ത ഇവർക്ക് മൈക്ക് അനൗൺസ്മെൻറുകളാണ് ആശ്രയം.
കഴിഞ്ഞ 15 മുതൽ അനൗൺസ്മെൻറുകൾ നിലച്ചതോടെ ആളെ വിളിച്ചുകയറ്റുന്ന സ്വകാര്യബസുകൾക്കാണ് ചാകര. അന്വേഷണകൗണ്ടറുകളുടെ അഭാവം രൂക്ഷമായി അനുഭവപ്പെട്ടത് ഇക്കഴിഞ്ഞ പി.എസ്.സി പരീക്ഷാ ദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.