തിരുവനന്തപുരം: നിലവിലെ ബസ് ചാർജ് വർധനയിലൂടെ കെ.എസ്.ആർ.ടി.സി പ്രതിമാസം ശരാശരി 690 ലക്ഷം രൂപയുടെ അധികവരുമാനമുണ്ടാകും. പ്രതിദിനം 23 ലക്ഷമാണ് നിരക്ക് വർധനയിലൂടെ ലഭിക്കുക. രൂക്ഷമായ പ്രതിസന്ധിയുടെ കാലത്ത് ഇത് വലിയ ആശ്വാസമാകും. 3500 കോടിയുടെ കുറഞ്ഞ പലിശ നിരക്കിലെ കൺസോർട്യം വായ്പ കൂടി ലഭ്യമാക്കുന്നതോടെ പ്രതിസന്ധി ഒരളവോളം പരിഹരിക്കപ്പെേട്ടക്കും. നിലവിൽ 12 ശതമാനം പലിശക്ക് 3200 കോടിയുടെ ഹ്രസ്വകാല വായ്പ ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് എട്ടു വർഷത്തേക്ക് വാങ്ങിയിട്ടുണ്ട്.
ഇതിെൻറ തിരിച്ചടവിനായിത്തന്നെ പ്രതിദിനം മൂന്നുകോടി വേണ്ടിവരും. ഒമ്പത് ശതമാനം പലിശക്ക് 22 വർഷത്തേക്ക് ബാങ്ക് കൺസോർട്യത്തിൽനിന്ന് 3500 കോടി വായ്പയെടുത്ത് ആദ്യ വായ്പ തീർക്കാനാണ് ആലോചിക്കുന്നത്. പലിശ 12ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്നുകോടിയിൽനിന്ന് 96 ലക്ഷമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.