തിരുവനന്തപുരം: ലോക്ഡൗൺ ദിവസങ്ങളിൽ ദിവസവേതനക്കാരും കരാർ വ്യവസ്ഥയിലുള്ളവരുമടക്കം താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങരുതെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് നിലനിൽക്കെ, കെ.എസ്.ആർ.ടി.സിയിൽ ദിവസവേതനക്കാരുടെ ശമ്പളകാര്യത്തിൽ മാനേജ്മെൻറ് മുഖം തിരിക്കുന്നു.
നേരത്തെ എം.പാനൽ വ്യവസ്ഥയിലുണ്ടായിരുന്ന പിന്നീട് ദിവസവേതനക്കാരായി ഡ്യൂട്ടിയെടുക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കാര്യത്തിലാണ് അധികൃതർ കണ്ണടക്കുന്നത്. കോവിഡ് ഭീതി തുടങ്ങിയതോടെ മാർച്ച് ആദ്യം മുതൽ വ്യാപക ഷെഡ്യൂൾ റദ്ദാക്കലുണ്ടായി. ഇതുമൂലം മാര്‍ച്ച് ആദ്യവാരം മുതല്‍ താല്‍ക്കാലികക്കാര്‍ക്ക് ഡൂട്ടിയില്ലാതായിരുന്നു. പിന്നാലെയാണ് 24ന് സർവിസ് നിർത്തിവെച്ചത്. സംസ്ഥാന സർക്കാറിെൻറ ഉത്തരവുള്ളതിനാൽ 24 മുതലുള്ള ശമ്പളമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു താൽക്കാലിക ജീവനക്കാർ. സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം നൽകാത്തതിന് കാരണമായി കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടുന്നത്. സർക്കാറിൽ നിന്ന് 70 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും ഇത് ശമ്പള വിതരണത്തിന് തികയില്ലെന്നും മാനേജ്മെൻറ് വ്യക്തമാക്കുന്നു.
അര്‍ഹതപ്പെട്ട വേതനം നല്‍കാതെ മുഴുപട്ടിണിയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി എം.പാനൽ കൂട്ടായ്മ അറിയിച്ചു. തുച്ഛമായ ദിവസക്കൂലിയാണ് തങ്ങളുടെ ഏക ആശ്രയം. മാർച്ചിൽ ഡ്യൂട്ടിയൊന്നും കാര്യമായി ലഭിക്കാത്തതിനാൽ വളരെ പ്രതിസന്ധിയിലാണ്. ഇൗ സാഹചര്യത്തിലാണ് സർക്കാർ നിർദേശം മറികടന്നുള്ള നടപടി. ഏപ്രില്‍ മാസം പൂര്‍ണമായ ശമ്പള നിഷേധത്തിനുള്ള തയാറെടുപ്പാണിതെന്നും ഭാരവാഹികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.