തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വരുമാന വർധനവ് ലക്ഷ്യമിട്ട് ഒാരോ എട്ട് ബസു കൾക്കും ഒാേരാ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി. ബസുകളുടെ അടിസ്ഥാനത്തിലല്ല നിലവിൽ ഇൻസ്പെക്ടർമാരെ വിന്യസിച്ചിരുന്നത്. കാര്യമായ ആസൂത്രണമില്ലാതെ ഇവരെ ലൈ നിൽ പരിശോധനക്ക് വിന്യസിക്കുകയായിരുന്നു ചെയ്തുപോന്നത്.
അതിനാൽ, ഇൻസ്പെക്ടർമാരുടെ ബാഹുല്യമുണ്ടെങ്കിലും പരിശോധന കാര്യക്ഷമമായിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് ഇൻസ്പെക്ടർമാർക്ക് കൃത്യമായ ചുമതല നൽകിയത്. ഇതിലൂടെ പ്രതിദിനം ഒരു കോടി രൂപയുടെ വരുമാന വർധനവാണ് ലക്ഷ്യമിടുന്നത്. നിലവിലെ പ്രതിദിന വരുമാനം 6 മുതൽ 6.5 കോടി വരെയാണ്.
ബസുകളുടെ റൂട്ട് ആസൂത്രണം, ജീവനക്കാരുടെ വിന്യാസം, വരുമാനം, യാത്രക്കാരുടെ പരാതി പരിഹരിക്കൽ, അറ്റകുറ്റപ്പണി, ബസുകളുടെ ശുചിത്വം എന്നിവ ബന്ധപ്പെട്ട ഇൻസ്പെക്ടറുടെ ചുമതലയിലായിരിക്കും. ബസുകളുടെ എണ്ണത്തിനനുസരിച്ച് ഇൻസ്പെക്ടർമാർ തികയാതെ വരുന്ന യൂനിറ്റുകളിലേക്ക് മറ്റ് യൂനിറ്റുകളിൽനിന്ന് ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റും.
ഇതുമായി ബന്ധപ്പെട്ട് ചീഫ് ഒാഫിസിലും ക്രമീകരണം ഏർപ്പെടുത്തി. ബസുകളുടെ വിന്യാസം, സമയകൃത്യത, ടിക്കറ്റ് മെഷീനുകൾ, മുടങ്ങിക്കിടക്കുന്ന ഷെഡ്യൂളുകളുടെ ലാഭകരമായ പുനർവിന്യാസം എന്നിവക്കായി സി.എം.ഡിക്ക് കീഴിൽ നാല് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.