തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സിയുടെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ലെന്ന് മന്ത്രി പി. രാജീവ്. 1991-95 കാലഘട്ടത്തിലാണ് കെ.എസ്.ഐ.ഡി.സി സി.എം.ആർ.എല്ലിൽ ഓഹരിയെടുക്കുന്നത്. കമ്പനിയിൽനിന്ന് ഡിവിഡന്റും ലഭിച്ചിട്ടുണ്ട്.
കെ.എസ്.ഐ.ഡി.സിക്ക് 75 സ്ഥാപനങ്ങളിൽ ഓഹരിയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ച കാര്യങ്ങൾക്ക് കെ.എസ്.ഐ.ഡി.സി അപ്പോൾതന്നെ മറുപടി നൽകി. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചത് യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.