കാത്തിരുന്നത്, കോടതി വിധിയിൽ സന്തോഷം; കൃപേഷിെൻറയും ശരത് ലാലിേൻറയും പിതാക്കൾ

കാസർകോട്: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി തള്ളിയതിൽ സന്തോഷം പ്രകടിപ്പിച്ച് കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത് ലാലിേൻറയും കുടുംബം.

'കോടതിവിധിയിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒന്നരവർഷമായി ഈ വിധിക്ക് കാത്തിരിക്കുയായിരുന്നു. വിധി അനുകൂലമാകുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. പിണറായി വിജയൻ ഒരുകോടി രൂപ ചെലവഴിച്ചാണ് ഈ വിധിയെ ഇല്ലാതാക്കാൻ ശ്രമിച്ചത്' - കൃപേഷിെൻറ അച്ഛന്‍ പി.കൃഷ്ണന്‍ പ്രതികരിച്ചു.

'സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. സി.ബി.ഐ വന്നുകൂടാ എന്ന് എന്തിനാണ് സർക്കാർ നിർബന്ധം പിടിക്കുന്നത്' - ശരത്‌ലാലിെൻറ അച്ഛന്‍ പി.കെ.സത്യനാരായണന്‍ ചോദിച്ചു.

സി.ബി.ഐക്ക് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്നാവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ കല്യോട്ടെ ശരത് ലാൽ, കൃപേഷ് സ്മൃതി മണ്ഡപത്തിൽ സത്യഗ്രഹം ആരംഭിച്ചിരുന്നു.

സർക്കാരിന് ഓരോദിവസവും തിരിച്ചടിയുടെ നാളുകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധിയിൽ അഭിപ്രായം പ്രകടിപ്പിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.