കൊല്ലം: തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും കെ.പി.സി.സി ഭാരവാഹി പട്ടിക പൂർത്തിയാക്കാതെ കോൺഗ്രസ് നേതൃത്വം. പ്രസിഡൻറായി മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിച്ച്, നീണ്ട കാത്തിരിപ്പിനൊടുവിൽ ജനുവരിയിലാണ് രണ്ട് വർക്കിങ് പ്രസിഡൻറുമാരും 12 വൈസ് പ്രസിഡൻറുമാരും 34 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററും ഉൾെപ്പടെയുള്ള ഭാരവാഹികെള പ്രഖ്യാപിച്ചത്.
പ്രസിഡൻറുൾപ്പെടെ 50 പേരടങ്ങുന്ന ഇവർക്കു പുറമെ, മറ്റൊരു പട്ടിക കൂടി വരുന്നത് ‘ജംബോ പട്ടിക’ എന്ന ആക്ഷേപത്തിനിടയാക്കുമെന്നതിനാലാണ് സെക്രട്ടറിമാരുടെയും എക്സിക്യൂട്ടിവ് അംഗങ്ങളുടെയും പ്രഖ്യാപനം പിന്നത്തേക്ക് മാറ്റിെവച്ചത്. െഫബ്രുവരി പത്തിനകം ഇവരുടെ പേരുകൾ പ്രഖ്യാപിക്കുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനുശേഷം, വേണുഗോപാലും മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ചചെയ്ത് ഗ്രൂപ്പുകാരെയും ഗ്രൂപ്പില്ലാത്തവരെയും നേതാക്കളുടെ നോമിനികളെയും പരിഗണിച്ച് 70 സെക്രട്ടറിമാരുടെയും 50 എക്സിക്യൂട്ടിവ് അംഗങ്ങളുടെയും പട്ടിക തയാറാക്കി. എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനമായിട്ടും കൊറോണയുടെ പേരിൽ അതിൽനിന്ന് നേതാക്കൾ ‘അകലം പാലിക്കുക’യാണെന്നാണ് സെക്രട്ടറിമാരാവാൻ കാത്തിരിക്കുന്ന യുവ നേതാക്കളുടെയും എക്സിക്യൂട്ടിവ് അംഗങ്ങളാവാൻ കാത്തിരിക്കുന്ന മുതിർന്ന നേതാക്കളടക്കമുള്ളവരുടെയും പരാതി.
കൊറോണ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് നേതാക്കൾ പറയുന്നതെങ്കിലും ഇൗ കാലയളവിൽത്തന്നെ ദേശീയ തലത്തിലും എൻ.എസ്.യു അടക്കമുള്ള പോഷക സംഘടനകളിലും നിരവധി നിയമനങ്ങൾ നടക്കുകയും ചെയ്തു. ഇഷ്ടക്കാരെ, പ്രധാന ഭാരവാഹികളാക്കിയതിനാലാണ് മുതിർന്ന നേതാക്കൾ തങ്ങളുടെ കാര്യത്തിൽ താൽപര്യം കാണിക്കാത്തതെന്ന ആക്ഷേപവും ഇവർ ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.