കോഴിക്കോട്ട് യുവാവിനെ വെട്ടി പരിക്കേൽപിച്ച് കിണറ്റിലിട്ടു

കൊടിയത്തൂർ: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിയതിന് ശേഷം കിണറ്റിൽ തള്ളി. മുക്കത്തിനടുത്ത് പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി(42) നാണ് ബുധനാഴ് പുലർച്ചെ വെട്ടേറ്റത്. ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നത് . ഒരുമണിയോടെ ഇയാളെ ഫോൺ ചെയ്ത് വിളിച്ചിറക്കിയ ശേഷം കൃത്യം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാരാളിപറമ്പ് അങ്ങാടിയിലെ സംഭവം നടന്നതായി കരുതുന്ന കടയിൽ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. സ്ഥലത്ത് മുളക് പൊടി വിതറിയതായും കാണുന്നു. സംഭവസ്ഥലത്ത് നിന്ന് വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. 

ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരറിയുന്നത്. അങ്ങാടിക്ക് സമീപത്തെ കിണറിൽ നിന്ന് രമേശിെൻറ ശബ്ദം കേട്ട് നാട്ടുകാർ തെരഞ്ഞപ്പോഴാണ് അവശനിലയിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മുക്കം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ഇയാളെ കിണറിൽ നിന്ന് പുറത്തെടുത്ത് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രമേശിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വയറിനും കഴുത്തിനും കൈക്കുമാണ് കുത്തേറ്റത്. 

Tags:    
News Summary - kozhikode kodiyathur crime- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.