കോഴിക്കോട്: കര്‍ണാടകയിലെ റായ്ചൂര് ജില്ലയിലെ ഹിരെറയനകുംപിയിൽ കഴിഞ്ഞ മാസം പ്രളയ സമയത്ത് ആംബുലൻസിന് മുന്നിലോടി വഴികാട്ടി ശ്രദ്ധേയനായ ബാലന് കോഴിക്കോടിെൻറ സ്നേഹസമ്മാനമായി വീടൊരുക്കും. ആറാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കടേശനാണ് കോഴിക്കോ ട് ആസ്ഥാനമായ ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റ് വീട് നിർമിച്ചു നൽകുക.
സന്നദ്ധ സംഘടനയായ ഫോക്കസ് ഇന്ത്യയുടെയും കുറ്റ്യാടി എം.ഐ.യു.പി സ്കൂള്‍ പി.ടി.എ കമ്മി റ്റിയുടെയും സഹകരണത്തോടെ ആയിരിക്കും പ്രവര്‍ത്തനം. മെഡിക്കല്‍ കോളജിനു സമീപം കെയര്‍ ഹോമില്‍ കോഴിക്കോട് പൗരാവലി നല്കിയ സ്വീകരണത്തിലാണ് വെങ്കടേശന് വീട് വെക്കുന്ന കാര്യം അറിയിച്ചത്.
ആഗസ്റ്റ് 10നായിരുന്നു വെങ്കടേശെൻറ ധീരപ്രവൃത്തി. ഒരു സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാനായി െകാണ്ടുപോയ ആംബുലൻസിലുള്ളവരായിരുന്നു പ്രളയജലത്തിൽ മുങ്ങിയ സ്ഥലത്ത് വഴിയറിയാതെ കുടുങ്ങിയത്്. വെള്ളം കയറിയതിനാൽ പുഴയും പാലവും ഒരേപോലെ ആയതോടെയാണ് സമീപത്ത് കളിച്ചുെകാണ്ടിരുന്ന വെങ്കടേശൻ ആംബുലൻസിന് മുന്നിലോടി വാഹനം അക്കെര കടത്താൻ സഹായിച്ചത്. ഈ ധീരകൃത്യത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പിന്നീട് ദേശീയമാധ്യമങ്ങളടക്കം വെങ്കടേശെൻറ ഓട്ടം വാർത്തയാക്കി. തുടര്‍ന്നാണ് ഹെല്‍പ്പിങ് ഹാന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിെൻറ ആഭിമുഖ്യത്തില്‍ കെയര്‍ ഹോമില്‍ സ്വീകരണം നല്‍കിയത്. ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് അണുമുക്ത സൗജന്യതാമസവും ഭക്ഷണവും ഒരുക്കുന്ന സ്ഥാപനമാണ് മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന കെയര്‍ഹോം.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശേരി പരിപാടി ഉദ്ഘാടനം ചെയ്തു. വെങ്കടേശനൊപ്പം ഒരു വേദിയില്‍ ഇരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെങ്കടേശനെ ആദരിക്കുമ്പോള്‍ കോഴിക്കോട് അതിെൻറ നന്മ വീണ്ടും വിളംബരം ചെയ്യുകയാണ്. അവനെ സഹായിക്കുന്നതിലൂടെ അത് പൂര്‍ണതയിലെത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായെപ്പട്ടു.
ജില്ല കലക്ടര്‍ സാംബശിവ റാവു മുഖ്യാതിഥി ആയിരുന്നു. കെയര്‍ നാച്വര്‍ കണ്‍വീനര്‍ മജീദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ടു റായ്ചൂര് എന്ന പദ്ധതിരേഖ എന്‍.പി. ശക്കീര്‍ അവതരിപ്പിച്ചു.
ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് വി. വസീഫ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍, മിംസ് ഡയറക്റ്റര്‍ ഡോ. സലാഹുദ്ദീന്, കോര്പറേഷന് കൗണ്‍സിലര്‍ ഷറീന വിജയന്, എം.കെ. രമേഷ്, പി. രമേശ് ബാബു, സക്കീര്‍ കോവൂര്‍, എം.എ. ജോണ്സണ്, ബന്ന ചേന്ദമംഗലൂര്‍, കെ.പി.യു. അലി, ആര്‍ക്കിടെക്ട് ജാഫറലി പാറക്കല്‍, യു.എ. മുനീര്‍, സലീം പാറക്കല്‍, സാലിം ജീറോഡ്, റഫീഖ് ചാലക്കര തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് നൗഷിയുടെ പ്രളയഗാനവും കാരിക്കേച്ചറിസ്റ്റ് നൗഷാദ് വെള്ളലശ്ശേരിയുടെ തത്സമയ വരയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.