കൊട്ടിയം: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തി കത്തിച്ച് ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിച്ച കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. നെടുമ്പന കാട്ടൂർ മേലേഭാഗം സെബദിയിൽ ജോബിെൻറ മകൻ ജിത്തുവിനെ കൊന്ന് കത്തിച്ച കേസിലാണ് മാതാവ് ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബസ്വത്തുക്കൾ അമ്മക്ക് നൽകില്ലെന്ന് ബന്ധുക്കൾ പറഞ്ഞെന്ന് കുട്ടി അമ്മേയാട് പറഞ്ഞതിലെ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഇവർ പൊലീസിന് മൊഴിനൽകിയത്. ഇൗമാസം 15ന് വൈകീട്ട് ആറോടെ വീടിെൻറ അടുക്കളയിൽെവച്ച് കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും മൊഴിനൽകി. തുടർന്ന് മൃതദേഹം വലിച്ചിഴച്ച് വീടിന് പുറത്തുകൊണ്ടുവന്ന് അടുത്ത വീട്ടിൽനിന്ന് മണ്ണെണ്ണ വാങ്ങി തൊണ്ടുംചിരട്ടയും മറ്റും ഉപയോഗിച്ച് കത്തിക്കുകയായിരുന്നത്രെ.
മൃതദേഹം പൂർണമായും കത്താത്തതിനെ തുടർന്ന് തീയണച്ചശേഷം വീട്ടിൽ കിടന്ന തോർത്ത് ഉപയോഗിച്ച് മൃതദേഹം കെട്ടിവലിച്ച് കൊണ്ടുവന്ന് ചുറ്റുമതിൽ ചാടിക്കടന്ന് അടുത്തുള്ള റബർ തോട്ടം വഴി കുടുംബവീടിനടുത്തെ മരച്ചീനി തോട്ടത്തിലുള്ള പഴയ സെപ്റ്റിക് ടാങ്കിന് മുകളിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവസമയം ജിത്തുവിെൻറ സഹോദരി ടീനു ബന്ധുവീട്ടിലായിരുന്നു. സംഭവദിവസം വൈകീട്ട് ആറോടെ വീട്ടിലെത്തിയ മകൻ ജിത്തു അടുക്കളയിലെ സ്ലാബിൽ ഇരുന്നുകൊണ്ട് മമ്മി(ഭർതൃമാതാവ്)യുടെ പേരിലുള്ള സ്വത്തുക്കൾ അമ്മക്ക് തരില്ലെന്നാണ് പറയുന്നതെന്ന് അമ്മ ജയമോളോട് പറഞ്ഞതാണ് ജയമോളെ പ്രകോപിപ്പിച്ചത്. ജയമോളുടെ ഭർത്താവ് ജോബിെൻറ മാതാവിനെ കൊല്ലപ്പെട്ട ജിത്തു മമ്മി എന്നാണ് വിളിച്ചിരുന്നത്.
ജോബിെൻറ ബന്ധുക്കളുമായി പ്രതി ജയമോൾ അടുപ്പത്തിലായിരുന്നില്ല. മകനോട് ബന്ധുവീടുകളിൽ പോകരുതെന്ന് പലതവണ ഇവർ വിലക്കിയിട്ടുണ്ട്. ബന്ധുവീടുകളിൽ നിന്നുകിട്ടുന്ന വിവരങ്ങൾ വീട്ടിൽവന്ന് പറയുന്നതും വിലക്കിയിരുന്നു. സ്വത്ത് കിട്ടില്ലെന്ന് തിങ്കളാഴ്ച മകൻ പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം രാത്രി എേട്ടാടെ വീട്ടിലെത്തിയ ഭർത്താവ് ജോബി നോട് വീട്ടിൽനിന്ന് സ്കെയിൽ വാങ്ങാൻ അമ്പത് രൂപയും വാങ്ങിപ്പോയ മകനെ കാണാനില്ലെന്നാണ് ഇവർ പറഞ്ഞത്. അതിെൻറ അടിസ്ഥാനത്തിൽ തിരച്ചിലും പൊലീസിൽ പരാതിയും നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയമോളുടെ കൈക്ക് പൊള്ളലും ശരീരത്ത് മുറിവും കണ്ടെത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. കുണ്ടറ എം.ജി.ഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ജിത്തു. കൊല്ലം സിറ്റി പൊലീസ് കമീഷണർ ശ്രീനിവാസ്, എ.സി.പി സതീഷ് കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.