ഭസ്മം കഴിക്കാൻ നൽകാറില്ല; ജോളിയെയും റോയിയെയും അറിയില്ലെന്ന് ജ്യോത്സ്യന്‍

കട്ടപ്പന: ഏലസ്സുകളും മന്ത്രച്ചരടുകളും ഭസ്മവും താൻ ജപിച്ചുനൽകാറുണ്ടെന്നും എന്നാൽ, ജോളിയെയും റോയിയെയും അറിയില്ലെന്നും കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ. കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് റോയി മരണസമയത്ത് ധരിച്ചിരുന്ന ഏലസ് നൽകിയത് കൃഷ്ണകുമാറാണെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മരണമടഞ്ഞ സമയത്ത് റോയിയുടെ ശരീരത്തുണ്ടായിരുന്ന ഏലസ് കണ്ടാൽ അത് താൻ തന്നെ നൽകിയതാണോയെന്ന് തിരിച്ചറിയാനാകും. വിവിധ മേഖലകളിലുള്ള നിരവധിപേർ ഇവിടെ വരാറുണ്ട്. ജോളി അക്കൂട്ടത്തിൽ വന്നിട്ടുണ്ടോയെന്ന് ഓർമയില്ല. ചിലപ്പോൾ വന്നിട്ടുണ്ടാകും. ഒരു ദിവസം സ്പെഷൽ ബ്രാഞ്ചിൽനിന്നാണെന്ന് പറഞ്ഞ് ഒരു ഫോൺ കാൾ വന്നിരുന്നു. എന്നാൽ, ആരും വീട്ടിൽ വരുകയോ അന്വേഷിക്കുകയോ ഉണ്ടായില്ല.

മരിച്ച സമയത്ത് റോയിയുടെ പേക്കറ്റിൽനിന്ന് കട്ടപ്പനയിലെ ജ്യോത്സ്യെൻറ വിലാസം രേഖപ്പെടുത്തിയ പേപ്പർ കിട്ടിയതിനെക്കറിച്ച് ചോദിച്ചപ്പോൾ തനിക്ക് അച്ചടിച്ച കാർഡുകൾ ഒന്നുമില്ലെന്ന് ജ്യോത്സ്യൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

Tags:    
News Summary - Koodathai serial murders- Dont Know Jolly -Krishnakumar- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.