കോഴിേക്കാട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ മുഖ്യപ്രതി ജോളിയുടെ ഫോണ്‍ പൊലീസ് കണ്ടെത്തി. ജോളിയുടെ മക്കളാണ് കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഫോണ്‍ കൈമാറിയത്.
റോയിയുടെ സഹോദരി റെഞ്ചിയുടെ വെെക്കത്തെ വീട്ടിലെത്തിയ അന്വേഷണ സംഘം റെഞ്ചിയുടെ മൊഴിയെടുത്തു. ജോളിയുടെ മക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്നലെ രാത്രിയോട് കൂടിയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തിയത്.
ജോളി ഉപയോഗിച്ചിരുന്ന ഫോണ്‍ കാണാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. നിര്‍ണായകമായ വിവരങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
ജോളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായാണ് അന്വേഷണ സംഘം കട്ടപ്പനയിലെത്തിയത്. ജോളിയുടെ ബന്ധങ്ങളെ കുറിച്ചും മറ്റും അറിയുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.