കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസുമായി ബന്ധപ്പെട്ട് ഭർത് താവ് ഷാജുവിനെതിരെ മൊഴിയുമായി വീണ്ടും ജോളി. ഷാജുവിെൻറ പുലിക്കയത്തെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പിനിടെയാണ് ജോളി മൊഴി നൽകിയത്. സിലിക്കെതിരെ 2014ൽ നടന്ന വധശ്രമവും െകാലപാതകവും ഷാജുവിനറിയാമായിരുെന്നന്ന് പുലിക്കയത്തെ തെളിവെടുപ്പിനിടെ പറഞ്ഞതായാണ് സൂചന.
2016ൽ സിലിയെ സയനൈഡ് പുരട്ടി െകാന്ന ഗുളിക വാങ്ങിയത് കോഴിക്കോട് നഗരത്തിെല മരുന്നുകടയിൽനിന്നാണെന്ന് ജോളി പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ നഗരത്തിലും തെളിെവടുപ്പിനെത്തി. എന്നാൽ, മാവൂർ റോഡിലെ മരുന്നുകട പൂട്ടിക്കിടന്നതിനാൽ തെളിവെടുപ്പ് മറ്റൊരു ദിവസം നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
വിഷം ചേർത്ത അരിഷ്ടം കൈമാറിയത് ഷാജുവാണെന്ന് ജോളി അന്വേഷണസംഘത്തോട് പുലിക്കയത്തുവെച്ച് വ്യക്തമാക്കി. ഇക്കാര്യം മുമ്പ് ചോദ്യം ചെയ്തപ്പോൾ ഷാജുവും പിതാവ് സഖറിയാസും ശക്തമായി നിഷേധിക്കുകയായിരുന്നു. അരിഷ്ടത്തിൽ വിഷം ചേർത്തത് എങ്ങനെയെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുെകാടുത്തു.
വിഷം ചേർത്ത അരിഷ്ടം ഷാജുവിന് കൈമാറുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന അരിഷ്ടത്തിൽ സയൈനഡ് കലർത്തി കൊല്ലാനായിരുന്നു ശ്രമമെന്നാണ് ജോളിയുടെ മൊഴി. അരിഷ്ടം സൂക്ഷിച്ച അലമാരയും ജോളി കാണിച്ചുെകാടുത്തു. ഷാജുവാണ് അരിഷ്ടം സൂക്ഷിച്ചത്. സിലിക്ക് വിഷം ചേർത്ത അരിഷ്ടം ഷാജു നൽകിയെങ്കിലും മരിച്ചിരുന്നില്ല. രണ്ടുതവണ ഷാജു സിലിക്ക് വിഷം നൽകിയെന്ന മൊഴി തെളിവെടുപ്പിനിടെയും ജോളി ആവർത്തിച്ചു.
അരിഷ്ടത്തിെൻറ അളവ് കൂടിയതിനാലാണ് സിലി കുഴഞ്ഞുവീണതെന്നായിരുന്നു ഷാജു പറഞ്ഞത്. ഷാജുവിനെയും സഖറിയാസിനെയും ഒപ്പമിരുത്തിയും പൊലീസ് ജോളിയെ ചോദ്യം ചെയ്തു. കൂടത്തായിയിലെ പൊന്നാമറ്റം താമരശ്ശേരിയിലെ ദന്താശുപത്രിയിലുെമത്തിച്ച് തെളിവെടുത്ത ശേഷം വൈകീട്ട് കോഴിക്കോട് നഗരത്തിലെത്തിക്കുകയായിരുന്നു.
സിലി മരിച്ച ദിവസം കൂടെയുണ്ടായിരുന്നത് ജോളിയാണെന്ന് ദന്താശുപത്രിയിലെ ഡോക്ടർമാർ തിരിച്ചറിഞ്ഞു. നേരത്തേയും ഇവിടെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. മൂന്നാം തവണയാണ് അന്വേഷണ സംഘം പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്. സിലി മരിച്ച ദിവസം അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽനിന്നാണെന്ന് സിലിയുടെ മകൻ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.